സ്വന്തമല്ല ഈ പഴങ്ങളും പച്ചക്കറികളും

കേരളീയരുടെ ഭക്ഷണത്തെ കുറിച്ചു പറയുമ്പോള്‍ മനസില്‍ ഓടിയെത്തുന്നത് പരിപ്പും സാമ്പാറും അവിയലുമൊക്കെ ചേര്‍ന്ന സദ്യയാണ്. പണ്ട് കാലത്ത് മലയാളികളുടെ ഭക്ഷണം കൂടുതലും ചക്കയും മാങ്ങയും കാച്ചിലും ചേനയും കായയും മറ്റുമായിരുന്നു.

പക്ഷെ നാം ഭക്ഷണത്തില്‍ ഉപയോഗിക്കുന്ന പല പച്ചക്കറികളും പഴങ്ങളും കേരളത്തിന് സ്വന്തമല്ല. മിക്കതും ഇന്ത്യയ്ക്ക് പുറത്തു നിന്നും വന്നവയാണ്. മുളക്, കപ്പ, കൈതച്ചക്ക, തക്കാളി, പപ്പായ, ക്യാരറ്റ്, പഴവര്‍ഗ്ഗങ്ങള്‍, ഉരുളക്കിഴങ്ങ് എന്നിവ പുറം രാജ-്യങ്ങളില്‍ നിന്നും വന്ന് നമ്മുടെ ഭക്ഷണത്തില്‍ സ്ഥാനം പിടിച്ചവയാണ്. ഇന്ന് ഇവയൊക്കെ നമ്മുടെ സംസ്കാരത്തിന്‍റെ തന്നെ ഭാഗമായിക്കഴിഞ്ഞു.

ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പഴ വര്‍ഗ്ഗങ്ങളുടെയും പച്ചക്കറികളൂടെയും ഉല്‍ഭവ സ്ഥാനം എവിടെയാണെന്ന് ആരും തന്നെ ചിന്തിക്കാറില്ല. അവവയിലേക്ക് ഒരു തിരിഞ്ഞുനോട്ടം അത്യാവശ്യമാണ്.

കേരളത്തിലേക്ക് മുളക് കൊണ്ടുവന്നത് പറങ്കികളാണെന്ന് കരുതപ്പെടുന്നു. അതുകൊണ്ട് പച്ചമുളകിന് പറങ്കിമുളകെന്നും പേരുണ്ട്. കശുമാങ്ങയെ പറങ്കിമാങ്ങയെന്നും വിളിക്കുന്നു. പരാന, പരാഗ്വെ പ്രദേശങ്ങളാണ് കൈതച്ചക്കയുടെ ജ-ന്മനാട്. ബ്രസീല്‍, വെനിസ്വേല എന്നിവിടങ്ങളില്‍ കൈതച്ചക്കയുടെ മിക്ക ഇനങ്ങളും ഉള്ളതായി കാണാം.



പരാഗ്വയിലെ ഇന്ത്യന്‍ വംശജ-രാണ് മറ്റ് രാജ-്യങ്ങളിലേക്ക് ഇത് വ്യാപിപ്പിച്ചത്. കൊളംബസാണ് ഇത് യൂറോപ്പിലേക്ക് കൊണ്ടുവന്നത്.

നെല്ലും ഗോതമ്പും ഉപയോഗിച്ചു തുടങ്ങുന്നതിന് മുന്‍പ് തന്നെ മനുഷ്യന്‍ മുന്തിരി കൃഷിചെയ്തു തുടങ്ങി. ബൈബിളിലും ഗ്രീക്ക് പുരാണങ്ങളിലും മുന്തിരി സ്ഥാനം നേടിക്കഴിഞ്ഞു. ആദ്യമായി മുന്തിരി കൃഷി ചെയ്തത് ഏഷ്യാ മൈനറിലാണ്. അഫ്ഗാനിസ്ഥാനില്‍ നിന്നും പേര്‍ഷ്യയില്‍ നിന്നും കുടിയേറി പാര്‍ത്തവരാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.

1930 ല്‍ ശങ്കര പിള്ള എന്ന വ്യക്തിയാണ് മുന്തിരിയെ തെക്കേ ഇന്ത്യയില്‍ എത്തിച്ചത്. മെക്സിക്കോ ആണ് സപ്പോട്ടയുടെ ജ-ന്മസ്ഥലം,

വെസ്റ്റ് ഇന്‍ഡീസ് ദ്വീപുകളിലേക്കും ഫിലിപ്പീന്‍സ്, മലേഷ്യ എന്നിവിടങ്ങളിലേക്കും ഇത് കൊണ്ടുവന്നത് സ്പെയിന്‍കാരാണ്. ഇന്ത്യയില്‍ പ്രചാരത്തില്‍ ആയതിന്‍റെ കാലം എന്നാണെന്ന് തെളിവുകളില്ല.

മധ്യ അമേരിക്കയാണ് പപ്പായയുടെ ജ-ന്മദേശം. സ്പെയിന്‍കാരാണ് മനിലയിലേക്ക് പപ്പായ കൊണ്ടുവന്നത്. അവിടെ നിന്നും അത് ഇന്ത്യയിലെത്തി. ഇന്ന് കേരളത്തില്‍ പോലും പപ്പായ സുലഭമായി ലഭിക്കുന്നു.

ദക്ഷിണ അറേബ്യയില്‍ മാതളം ധാരാളമായി കൃഷി ചെയ്തിരുന്നു. സിറിയ, തുര്‍ക്കി, മെഡിറ്ററേനിയന്‍ രാജ-്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് ഇത് പ്രചരിക്കുകയുണ്ടായി.


മധ്യ അമേരിക്കയാണ് സീതപ്പഴത്തിന്‍റെ ജ-ന്മദേശം. വെസ്റ്റ് ഇന്‍ഡീസില്‍ ഇത് പ്രധാനമായി കൃഷി ചെയ്യുന്നു.

അമേരിക്കയാണ് വെണ്ണപ്പഴത്തിന്‍റെ നാട്. 1650 ല്‍ ജ-മൈക്കയിലും 1830 ല്‍ ഫ്ളോറിഡയിലും 1850 ല്‍ കാലിഫോര്‍ണിയയിലും 1890 ല്‍ സിംബാബ് വേയിലും വെണ്ണപ്പഴം വ്യാപകമായി കൃഷി ചെയ്തിരുന്നു. ഇന്ത്യയിലേക്ക് ഇത് എത്തിയത് ശ്രീലങ്കയില്‍ നിന്നാണ്.

പേരയുടെ ജ-ന്മദേശം അമേരിക്കയാണ്. മെക്സിക്കോ, വെസ്റ്റ് ഇന്‍ഡീസ്, മധ്യ അമേരിക്ക, പെറു, ബ്രസീല്‍ എന്നിവിടങ്ങളില്‍ മിക്കയിനം പേരകളും കാണപ്പെടുന്നു. പതിനേഴാം നൂറ്റാണ്ടിലാണ് പേരയ്ക്ക് ഇന്ത്യയില്‍ പ്രചാരം നേടിയത്.

മുളകിന്‍റെ സ്ഥലം ബ്രസീലാണ്. മുളകിന്‍റെ വിവിധ ഇനങ്ങള്‍ ധാരാളമായി മെക്സിക്കോ, ഗ്വാട്ടിമാല എന്നിവിടങ്ങളില്‍ കണ്ടുവരുന്നു. അമേരിക്കയില്‍ നിന്നും കൊണ്ടുവരുന്നതു വരെ യൂറോപ്പിന് മുളക് അന്യമായിരുന്നു. അതിന് ശേഷം സ്പെയിനിലും യൂറോപ്പില്‍ മുഴുവനുമായി മുളക് കൃഷി വ്യാപിച്ചു.

ദക്ഷിണ പൂര്‍വേഷ്യ, മെഡിറ്ററേനിയന്‍ തീരങ്ങള്‍, ആഫ്രിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലാണ് ക്യാരറ്റിന്‍റെ ഭൂരിഭാഗം ഇനങ്ങളുടെയും കൃഷി. ഇതിന്‍റെ ജ-ന്മദേശം അഫ്ഗാനിസ്ഥാനിലാണെന്ന് കരുതുന്നു.

ഏഷ്യയിലും സ്പെയിനിലും ചൈനയിലും ക്യാരറ്റ് പ്രചരിക്കുകയുണ്ടായി. പതിനാറാം നൂറ്റാണ്ടില്‍ അമേരിക്കയിലെ ശാലേം ഉദ്യാനത്തില്‍ ക്യാരറ്റ് കൃഷി ചെയ്തതായി തെളിവുകളുണ്ട്. ഏഷ്യയില്‍ നിന്നുമാണ് ക്യാരറ്റ് ഇന്ത്യയിലെത്തിയത്.

യൂറോപ്യന്‍ പ്രവിശ്യകളിലാണ് പയറിന്‍റെ ഉദയം. ഗ്രീസിലും വ്യാപകമായി പയര്‍ കൃഷിചെയ്തിരുന്നു. ഇന്ത്യയില്‍ ആര്യന്മാരുടെ കുടിയേറ്റത്തിന് മുന്‍പു തന്നെ പയര്‍ എത്തുകയുണ്ടായി.


പെറു, ഇക്വഡോര്‍, ബൊളീവിയ പ്രദേശങ്ങളില്‍ നിന്നാണ് തക്കാളിയുടെ ഉത്ഭവം. തക്കാളിയെ വിഷക്കായ എന്ന് ഇറ്റലി കരുതിയിരുന്നു. ആദ്യമായി തക്കാളി ഉപയോഗിച്ചു തുടങ്ങിയത് ഇറ്റലിയാണ്. പിന്നീടത് സ്പെയിന്‍, ഇംഗ്ളണ്ട് എന്നിവിടങ്ങളിലേക്ക് വ്യാപിക്കുകയും 1750 ഓടെ വ്യാപകമാവുകയും ചെയ്തു.

ടൊമാറ്റൊ എന്ന വാക്ക് മെക്സിക്കോയിലെ തദ്ദേശീയ പദമായ ടുമാറ്റി എന്നതില്‍ നിന്നാണ് വന്നത്. വെള്ളരി വര്‍ഗ്ഗത്തിന്‍റെ ഉല്‍ഭവം അമേരിക്കയിലാണ്. ഇന്ത്യയിലാണെന്നും മറ്റൊരു വാദമുണ്ട്.

അമേരിക്ക, ആഫ്രിക്ക, ദക്ഷിണ പൂര്‍വ ഏഷ്യ എന്നിവിടങ്ങളിലാണ് ഇത് വ്യാപകമായി കൃഷി ചെയ്തിരുന്നത്.

മരച്ചീനി ആദ്യമായി ഉണ്ടായത് ബ്രസീലിലാണ്. പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ മരച്ചീനിയെ ആഫ്രിക്കയില്‍ എത്തിച്ചു. 1821 ല്‍ ശ്രീലങ്കയിലും പിന്നീട് ഇന്ത്യയിലും മരച്ചീനിയെത്തി.

ആദ്യമൊക്കെ ഭക്ഷ്യ യോഗ്യമല്ല എന്നായിരുന്നു മരച്ചീനിയെ കരുതിയിരുന്നത്. എന്നാല്‍ 1880 ല്‍ ഭക്ഷ്യ ക്ഷാമം ഉണ്ടായിരുന്ന കാലത്ത് തിരുവിതാംകൂര്‍ മഹാരാജ-ാവ് ശ്രീവിശാഘം തിരുനാളാണ് മരച്ചീനി കൃഷിയെ പ്രചരിപ്പിച്ചത്.

പെറു, ബൊളീവിയ, മെക്സിക്കോ തീരങ്ങള്‍ കിഴങ്ങിന്‍റെ ജ-ന്മനാടായി കരുതുന്നു. പതിനാറം നൂറ്റാണ്ടില്‍ യൂറോപ്പിലും പതിനേഴാം നൂറ്റാണ്ടിന്‍റെ അന്ത്യത്തില്‍ ഇന്ത്യയിലും ഉരുളക്കിഴങ്ങ് വ്യാപിച്ചു.


വെബ്ദുനിയ വായിക്കുക