സി എച്ഛിന്‍റെ വേര്‍പാടിന് കാല്‍ നൂറ്റാണ്ട്

PROPRO
കേരള മുഖ്യമന്ത്രിയും ദീര്‍ഘകാലം വിദ്യാഭ്യാസമന്ത്രിയും സ്പീക്കറുമൊക്കെ ആയിരുന്ന സി എച്ഛ് മുഹമ്മദ് കോയ അന്തരിച്ചിട്ട് ഇന്ന് 25 കൊല്ലം തികയുന്നു.1983 സെപ്തംബര്‍ 28 ന് ഹൈദരാബാദില്‍ അദ്ദേഹം അന്തരിക്കുമ്പോള്‍ കേരളത്തിന്‍റെ ഉപമുഖ്യമന്ത്രിയായിരുന്നു.

കൈവച്ച മേഖലകളിലെല്ലാം ഒന്നാമനായി കഴിവു തെളിയിച്ച സാധാരണക്കാരനാണ് സി.എച്ച് മുഹമ്മദ് കോയ എന്ന ചെറിയങ്കണ്ടി മുഹമ്മദ് കോയ. കേരളത്തിലെ ഏറ്റവും ആദ്യത്തെ മുസ്ളീം മുഖ്യമന്ത്രി ( 1979ല്‍) അദ്ദേഹമായിരുന്നു.

1927 ജൂലൈ 15 ന് പയമ്പുനത്തില്‍ ആലി മുസലിയര്‍ എന്ന യുനാനി നാട്ടുവൈദ്യന്‍റെ മകനായി കോഴിക്കോട് ജില്ലയിലെ അത്തോളിയില്‍ ജനിച്ചു. പത്രപ്രവര്‍ത്തകന്നയി പൊതു ജീവിതം തുടങ്ങി മുഖ്യമന്ത്രിപദം വരെ എത്തിയ സി എച്ഛിന്‍റെ ജീവിതം കഠിനാധ്വാനത്തിന്‍റെതായിരുന്നു.പാവപ്പെട്ടവരില്‍ പാവപ്പെട്ടവനായി ജനിച്ച് കേരളത്തിന്‍റെ മുഖ്യമന്ത്രി പദം വരെയെത്തിയ സി.എച്ചിന്‍റെ ജീവിതഗാഥ ഒരു പാഠപുസ്തകമാണ്.


സത്യം തുറന്നു പറയാനുള്ള ആര്‍ജ്ജവം,ധൈര്യം,സഹാനുഭൂതി,നര്‍മ്മബോധം,സാധാരണക്കാരനെപോലെ ജീവിതം, ഉജ്വലമായ വാക് ചാതുരി എന്നിവ സി എച്ഛിന്‍റെ സവിശെഷതകളായിരുന്നു.രാഷ്ട്രീയത്തിനപ്പുറം സൌഹൃദവും വ്യക്തി ബന്ധങ്ങളും കാത്തു സൂക്ഷിച്ച ആളായിരുന്നു സി എച്ഛ്.

തന്നെ കൊല്ലാന്‍ ആസിഡ് ബൊംബെറിഞ്ഞ മാരാരെ അദ്ദേഹം വീട്ടില്‍ അതിഥിയായി സ്വീകരിച്ചിരുന്നു. എന്നു എതിര്‍ത്ത് കാര്‍ട്ടൂണ്‍ വരച്ചിരുന്ന പി കെ മന്ത്രിയുമായി സൌഹൃദത്തിലായിരുന്നു.

ആദരണീയനായ ജനനേതാവ്, കഴിവുറ്റ ഭരണാധികാരി, കൃതഹസ്തനായ പത്രപ്രവര്‍ത്തകന്‍, ഉന്നതനായ എഴുത്തുകാരന്‍, വശ്യവചസ്സായ പ്രഭാഷകന്‍, അങ്ങനെ എല്ലാ രംഗത്തും സി.എച്ച് കഴിവു തെളിയിച്ച് ഒന്നാമനായി.

കോഴിക്കോട്ടെ പൊതുരംഗത്ത് പ്രവര്‍ത്തിച്ചുപോന്ന അദ്ദേഹം ചന്ദ്രിക ദിനപ്പത്രത്തിന്‍റെ പത്രാധിപരായിരുന്നു. 1952 ല്‍ കോഴിക്കോട്ടെ നഗരസഭയിലേക്ക് തെരഞ്ഞെടുപ്പില്‍ ജയിച്ചതോടെ അദ്ദേഹത്തിന്‍റെ ദീര്‍ഘമായ പൊതുജീവിതത്തിന് തുടക്കമാവുകയായിരുന്നു.

1957 ല്‍ അദ്ദേഹം നിയമസഭയിലെത്തി. പിന്നെ തുടര്‍ച്ചയായി മരണം വരെ അദ്ദേഹത്തിന്‍റെ ശബ്ദം കേരള നിയമസഭയില്‍ മുഴങ്ങിക്കേട്ടു. ഇടയ്ക്ക് അല്‍പകാലം മാത്രം അദ്ദേഹം പാര്‍ലമെന്‍റംഗമായി മാറി നിന്നത് ഒഴിച്ചാല്‍ സി.എച്ച് കേരള രാഷ് ട്രീയത്തിലെ സജീവ വ്യക്തിത്വമായിരുന്നു.

പ്രതിപക്ഷത്തായാലും ഭരനപക്ഷത്തായാലും സി.എച്ചിന്‍റെ ശബ്ദം ആരും ശ്രദ്ധിച്ചിരുന്നു. ഭരണപക്ഷത്തിരുന്നപ്പോള്‍ അദ്ദേഹം ഏതാണ്ട് എല്ലാ വകുപ്പുകളും പല തവണയായി കൈയാളിയിരുന്നു.


1961 ല്‍ രാഷ്ട്രീയ ഗുരുവായ സീതിസാഹിബിന്‍റെ നിര്യാണത്തെ തുടര്‍ന്ന് സി.എച്ച് നിയമസഭാ സ്പീക്കറായി. അന്ന് സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കറായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ മന്ത്രി എന്ന നിലയിലായിരുന്നു സി.എച്ച് ഏറ്റവുമേറെ ശൃദ്ധേയനായത്. ഏറ്റവും കൂടുതല്‍ കാലം അദ്ദേഹം വിദ്യാഭ്യാസ മന്ത്രിയായിരുന്നു. ആഭ്യന്തരം, വിനോദസഞ്ചാരം, റവന്യൂ, പൊതുമരാമത്ത്, സാമൂഹ്യക്ഷേമം തുടങ്ങിയ വകുപ്പുകളിലും അദ്ദേഹം മന്ത്രിയായിരുന്നു.

കേരളത്തിലെ പുതിയ സര്‍വകലാശാലകള്‍ സി.എച്ചിന്‍റെ കാലത്തുണ്ടായതാണ്. പ്രത്യേകിച്ഛ് കാലിക്കറ്റ് സര്‍വകലാശാല.

വിദ്യാര്‍ത്ഥികള്‍ക്ക് അദ്ദേഹം വിവിധ ആനുകൂല്യങ്ങള്‍ നല്‍കി. അദ്യാപകര്‍ക്ക് മതിയായ സംരക്ഷണം ഉറപ്പാക്കി. പാഠപുസ്തകങ്ങള്‍ പരിഷ്കരിക്കാന്‍ മുന്‍ കൈയെടുത്തതും സി.എച്ചായിരുന്നു.

അടിയുറച്ച ലീഗുകാരനായിരുന്നിട്ടും സി.എച്ച് എല്ലാവര്‍ക്കും സമ്മതനായ നേതാവായിരുന്നു. അദ്ദേഹത്തിന്‍റെ സമീപനങ്ങളില്‍ സാമുദായികമോ രാഷ് ട്രീയമോ ആയ ഒരു താᅲര്യങ്ങളും കടന്നുവന്നിരുന്നില്ല.

മൃദുഭാഷിയും വിനയാന്വിതനുമായിട്ടാണ് എല്ലാവരും സി.എച്ചിനെ ഓര്‍ക്കുക എങ്കിലും വേണ്ടപ്പോള്‍ കടുത്ത വിമര്‍ശനങ്ങളുടെ കൂരമ്പെയ്യാന്‍ സി.എച്ച് മടിച്ചിരുന്നില്ല.
1961 ല്‍ രാഷ്ട്രീയ ഗുരുവായ സീതിസാഹിബിന്‍റെ നിര്യാണത്തെ തുടര്‍ന്ന് സി.എച്ച് നിയമസഭാ സ്പീക്കറായി. അന്ന് സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കറായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ മന്ത്രി എന്ന നിലയിലായിരുന്നു സി.എച്ച് ഏറ്റവുമേറെ ശ്രദ്ധേയനായത്. ഏറ്റവും കൂടുതല്‍ കാലം അദ്ദേഹം വിദ്യാഭ്യാസ മന്ത്രിയായിരുന്നു. ആഭ്യന്തരം, വിനോദസഞ്ചാരം, റവന്യൂ, പൊതുമരാമത്ത്, സാമൂഹ്യക്ഷേമം തുടങ്ങിയ വകുപ്പുകളിലും അദ്ദേഹം മന്ത്രിയായിരുന്നു.

കേരളത്തിലെ പുതിയ സര്‍വകലാശാലകള്‍ സി.എച്ചിന്‍റെ കാലത്തുണ്ടായതാണ്. പ്രത്യേകിച്ഛ് കാലിക്കറ്റ് സര്‍വകലാശാല. വിദ്യാര്‍ത്ഥികള്‍ക്ക് അദ്ദേഹം വിവിധ ആനുകൂല്യങ്ങള്‍ നല്‍കി. അദ്യാപകര്‍ക്ക് മതിയായ സംരക്ഷണം ഉറപ്പാക്കി. പാഠപുസ്തകങ്ങള്‍ പരിഷ്കരിക്കാന്‍ മുന്‍ കൈയെടുത്തതും സി.എച്ചായിരുന്നു.

അടിയുറച്ച ലീഗുകാരനായിരുന്നിട്ടും സി.എച്ച് എല്ലാവര്‍ക്കും സമ്മതനായ നേതാവായിരുന്നു. അദ്ദേഹത്തിന്‍റെ സമീപനങ്ങളില്‍ സാമുദായികമോ രാഷ് ട്രീയമോ ആയ ഒരു താത്പര്യങ്ങളും കടന്നുവന്നിരുന്നില്ല.

മൃദുഭാഷിയും വിനയാന്വിതനുമായിട്ടാണ് എല്ലാവരും സി.എച്ചിനെ ഓര്‍ക്കുക എങ്കിലും വേണ്ടപ്പോള്‍ കടുത്ത വിമര്‍ശനങ്ങളുടെ കൂരമ്പെയ്യാന്‍ സി.എച്ച് മടിച്ചിരുന്നില്ല.

കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ നേര്‍വഴിക്ക് നയിച്ചവരില്‍ ഒരാള്‍ സി എച്ഛായിരുന്നു. പിന്നാക്കം നിന്നിരുന്ന മുസ്ലീം ജനതയിടെ വിദ്യഭ്യാസപരമായ ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ ഉത്തരവാദിയും അദ്ദേഹം തന്നെ.

വെബ്ദുനിയ വായിക്കുക