ആസാദ്-ധീരനായ വിപ്ളവകാരി

WDWD
ചന്ദ്രശേഖര്‍ ആസാദ്-സ്വാതന്ത്ര്യ സമരത്തിലെ ധീരനായ വിപ്ളവകാരിയും രക്തസാക്ഷിയുമണ് അദ്ദേഹം. ബ്രിട്ടീഷുകാരനെ ആയുധം കൊണ്ടും ബോംബുകൊണ്ടും നേരിട്ട യുവ സ്വാതന്ത്ര്യ സമര ഭടന്മാരുടെ നേതവായിരുന്നു അദ്ദേഹം.

1931 ഏപ്രില്‍ 25ന് അദ്ദേഹം ബ്രിട്ടീഷുകാരും പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരചരമം പ്രാപിച്ചു.

1906 ജൂലൈ 23 ന് മദ്ധ്യപ്രദേശിലെ ഝാബുവ ജില്ലയിലെ ഭവ് ലെ ഗ്രാമത്തില്‍ പണ്ഡിറ്റ് സീതാറാം തിവാരിയുടെയുമ് ജഗ് റാണി ദേവിയുടെയും മകനായി ചന്ദ്രശേഖര്‍ ജനിച്ചു.

പതിനാലാം വയസ്സില്‍ വാരാണസിയിലെ ഒരു സംസ്കൃത പാഠശാലയില്‍ ചേര്‍ന്നു. അസാധാരണമായ സഹനശക്തിയും ധീരതയും അദ്ദേഹത്തിന് 'ആസാദ്' എന്ന പേര് നേടിക്കൊടുത്തു.

അക്കാലത്ത് ഇന്ത്യയില്‍ യുവാക്കള്‍ക്കിടയില്‍ രൂപം കൊണ്ടുവന്ന തീവ്രവാദ പ്രസ്ഥാനം ചന്ദ്രശേഖറെ ആകര്‍ഷിച്ചു. അദ്ദേഹവും അതില്‍ ചേര്‍ന്നു. ആയുധം വാങ്ങാനും മറ്റും പണത്തിനായി സര്‍ക്കാര്‍ മുതല്‍ തട്ടിയെടുക്കാന്‍ തീരുമാനിച്ചു.

1925 ഓഗസ്റ്റ് ഒന്‍പതിന് ഉത്തര പ്രദേശിലെ കാക്കേറിയില്‍ നിന്ന് ആലം നഗറിലേക്ക് ഖജനാവുമായി പുറപ്പെട്ട തീവണ്ടി വഴിക്കു വച്ച് പത്തോളം തീവ്രവാദികള്‍ അപായ ചങ്ങല വലിച്ച് നിര്‍ത്തി. തീവണ്ടിയിലുണ്ടായിരുന്ന സേഫ് തകര്‍ത്ത് സര്‍ക്കാര്‍ പണം തട്ടിയെടുത്തു.

ഇതേ തുടര്‍ന്നുണ്ടായ കാക്കേറി ഗൂഢാലോചന കേസിലെ മിക്ക പ്രതികളേയും അറസ്റ്റ് ചെയ്തു. ആസാദിനെ കിട്ടിയില്ല. പ്രതികളില്‍ നാല് പേര്‍ക്ക് വധശിക്ഷ, മറ്റുള്ളവര്‍ക്ക് നാടുകടത്തല്‍, നീണ്ട ജയില്‍ വാസം എന്നിവ നല്‍കി.

അക്കാലത്ത് വിപ്ളവകാരികളുടെ സംഘടന ''ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപബ്ളിക്കന്‍ അസോസിയേഷന്‍'' എന്ന് പേരുമാറ്റി. ഇന്ത്യയില്‍ ഒരു സ്വതന്ത്ര സോഷ്യലിസ്റ്റ് രാഷ്ട്രം സ്ഥാപികുകയാണ് ലക്ഷ്യമെന്ന് വിപ്ളവകാരികള്‍ പ്രഖ്യാപിച്ചു.




ആസാദ്-ധീരനായ വിപ്ളവകാരി

ഭഗഭഗത് സിംഗ്് ഇദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകനായിരുന്നു. ന്യൂഡല്‍ഹിയിലെ അസംബ്ളി ചേംബറില്‍ ബോംബ് എറിയാന്‍ ഭഗത് സിംഗും കൂട്ടരും തീരുമാനിച്ചു. ബോംബേറില്‍ ആളപായം ഉണ്ടായില്ല.

എന്നാല്‍ സഹരന്‍ പൂരിലെ ഒരു വലിയ ബോംബ് നിര്‍മ്മാണ കേന്ദ്ര പൊലീസ് കണ്ടുപിടിച്ചു.

1929 ല്‍ ഡല്‍ഹിക്ക് സമീപം വൈസ്രോയി സഞ്ചരിച്ചിരുന്ന ഒരു സ്പെഷ്യല്‍ ട്രെയിനിന്‍റെ അടിയില്‍ തീവ്രവാദികള്‍ ബോംബ് പൊട്ടിച്ചു. ട്രെയിന്‍ തകര്‍ന്നെങ്കിലും വൈസ്രോയി രക്ഷപെട്ടു. 1930 ജൂലൈ ആറിന് ഡല്‍ഹിയിലെ ഒരു വ്യവസായ സ്ഥാപനം കൊള്ളയടിച്ചു.

ഇതന്വേഷിക്കവേ ആസാദ് തയ്യാറാക്കിയിരുന്ന ഗൂഢാലോചനയെ കുറിച്ച് പൊലീസിന് അറിവു കിട്ടി. 6000 ബോംബുകള്‍ നിര്‍മ്മിക്കാന്‍ വേണ്ട സ്ഫോടക വസ്തുക്കള്‍ ഡല്‍ഹിയിലെ ഒരു രഹസ്യ ബോംബ് നിര്‍മ്മാന കേന്ദ്രത്തില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. പൊലീസ് അന്വേഷണം തുടങ്ങിയപ്പോള്‍ ആസാദ് പഞ്ചാബിലേക്ക് പോയി.

WDWD
തുടര്‍ന്ന് പല സ്ഥലങ്ങളിലും വച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ബോംബേറുകള്‍ നടന്നു. പൊലീസ് ആസാദിനെതിരായി രണ്ട് ഗൂഢാലൊചന കേസുകള്‍ കൂടിയെടുത്തു. രണ്ടാം ലാഹോര്‍ ഗൂഢാലോചനക്കേസും ന്യൂഡല്‍ഹി ഗൂഢാലോചനക്കേസുമായിരുന്നു അത്. ആസാദിനെയും സഹപ്രവര്‍ത്തകരെ പിടികൂടാനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടി.

ഇതിനിടയില്‍ ആസാദിന്‍റെ സഹപ്രവര്‍ത്തകരില്‍ ഒരാല്‍ ഒറ്റുകൊടുത്തതിന്‍റെ ഫലമായി 1931 ഫെബ്രുവരി 21ന് അലഹബാദിലെ ആല്‍ഫ്രെഡ് പാര്‍ക്കില്‍ വച്ച് പൊലീസ് അദ്ദേഹത്തെ വളഞ്ഞു. ഏറ്റുമുട്ടലില്‍ രണ്ട് പൊലീസുകാരും ആസാദും വെടിയേറ്റു മരിച്ചു.