അബ്ദുറഹ് മാന്‍ സാഹിബ്- -സത്യസന്ധതയുടെ ആള്‍രൂപം

WDWD
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വീരസേനാനിയും കേരള രാഷ്ട്രീയത്തിലെ തിളങ്ങുന്ന നക്ഷത്രവുമായിരുന്നു മുഹമ്മദ് അബ്ദുല്‍ റഹിമാന്‍. അബ്ദുള്‍ റഹിമാന്‍ സാഹിബ് എന്നാണ് അദ്ദേഹത്തെ എല്ലാവരും വിളിച്ചിരുന്നത്.

2005 നവംബര്‍ 23 ന് അദ്ദേഹം അന്തരിച്ചിട്ട് 60 വര്‍ഷം തികയുന്നു. സത്യസന്ധനായ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ ജ-ീവിതം രാജ-്യത്തിനും മതനിരപേക്ഷതക്കും വേണ്ടിയുള്ള ബലിദാനമായിരുന്നു.

1945 ല്‍ ജ-യില്‍ജ-ീവിതം കഴിഞ്ഞു പുറത്തിറങ്ങിയ അദ്ദേഹം കഷ്ടിച്ച് രണ്ടരമാസമേ ജ-ീവിച്ചിരുന്നുള്ളു. നവംബര്‍ 23 ന് കോഴിക്കോട്ടെ കൊടിയത്തൂരില്‍ പ്രസംഗം കഴിഞ്ഞ് തിരിച്ചുവരുമ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം.

സത്യസന്ധതയുടെ ആള്‍രൂപമെന്ന് രാജ-ഗോപാലാചാരി അദ്ദേഹത്തെ വിശേഷിപ്പിച്ചുവെങ്കിലും അക്കാലത്ത് മദിരാശി സംസ്ഥാനത്തെ മന്ത്രിയാവാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. നയതന്ത്രജ-്ഞതയില്ല എന്നതായിരുന്നു അദ്ദേഹത്തിന്‍റെ പ്രധാന പോരായ്മ.

അലിഗഡ് മുസ്ളീം യൂണീവേഴ്സിറ്റിയില്‍ പഠിക്കുമ്പോള്‍ ഗാന്ധിജ-ിയുടെ ആഹ്വാനം കേട്ട് , തന്‍റെ ഐ.എ.എസ് മോഹങ്ങള്‍ ഉപേക്ഷിച്ച് അബ്ദുള്‍ റഹിമാന്‍ സാഹിബ് മലബാറിലെത്തി സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുകയായിരുന്നു.

ചുരുങ്ങിയ കാലംകൊണ്ട് അദ്ദേഹം സ്വാതന്ത്ര്യ വാഞ്ച്ഛയുടെയും സത്യസന്ധതയുടെയും മതനിരപേക്ഷതയുടെയും പ്രതീകമായി മാറി. സ്ത്രീവിദ്യാഭ്യാസത്തിന് വേണ്ടിയും മുസ്ളീങ്ങള്‍ക്കിടയിലെ അന്ധവിശ്വാസത്തിനും അനാചാരങ്ങള്‍ക്കും എതിരായി അദ്ദേഹം പ്രവര്‍ത്തിച്ചു.

കോഴിക്കോട്ട് അല്‍ അമീന്‍ എന്നൊരു പത്രം അദ്ദേഹം തുടങ്ങി. വിശ്വസ്തന്‍ എന്നാണ് ആ വാക്കിന് അര്‍ത്ഥം. സാമ്രാജ-്യത്വ ശക്തികള്‍ പലതവണ അല്‍ അമീന്‍ പത്രം പൂട്ടി. അദ്ദേഹത്തെ ജ-യിലിലിട്ടു.


WDWD
ഇ.എം.എസ് സെക്രട്ടറിയായിരിക്കുമ്പോള്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്‍റായിരുന്നു അബ്ദുള്‍ റഹിമാന്‍ സാഹിബ്.

ഇന്ത്യയുടെ വിഭജ-നം ഒരിക്കലും അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. രാജ-്യം വിഭജ-ിക്കുന്ന കാര്യം ഒരിക്കലും അംഗീകരിക്കരുതെന്ന് അദ്ദേഹം കോണ്‍ഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. മതേതര ഇന്ത്യയ്ക്ക് വേണ്ടി വാദിച്ച അബ്ദുള്‍ റഹിമാന്‍ സാഹിബിനെ അക്കാലത്ത് എതിര്‍ത്തവരെല്ലം പിന്നീട് ഖേദിച്ചിട്ടുണ്ട്.

31 -ാം വയസ്സില്‍ അദ്ദേഹം വിഭാര്യനായി. രണ്ട് വര്‍ഷം മാത്രമേ ഭാര്യ ജ-ീവിച്ചിരുന്നുള്ളു. എന്നിട്ടും അദ്ദേഹം പുനര്‍വിവാഹം ചെയ്തില്ല. മക്കളില്ലയിരുന്നുവെങ്കിലും കെ എ കൊടുങ്ങല്ലൂര്‍ എന്ന് വിഖ്യാതനായ സാഹിത്യകാരനെ വളര്‍ത്തി വലുതാക്കിയത് അബ്ദു റഹ്മാന്‍ സാഹിബായിരുന്നു.

അദ്ദേഹം അടിയുറച്ച മതവിശ്വാസിയായിരുന്നു. എന്നിട്ടും സ്വസമുദായത്തിലെ പ്രമാണിമാര്‍ക്ക് അദ്ദേഹം അനഭിമതനായി.

1921 ലെ മലബാര്‍ കലാപത്തിന് ശേഷം മുസ്ളീങ്ങളായ മാപ്പിളമാരെ ബ്രിട്ടീഷ് ഭരണകൂടം തെരഞ്ഞുപിടിച്ച് ആക്രമിച്ചപ്പോള്‍ അതിനെതിരെ പ്രതികരിക്കാനും പ്രശ്നത്തില്‍ ഗാന്ധിജ-ിയെ ഇടപെടീക്കാനും കഴിഞ്ഞത് അബ്ദുള്‍ റഹിമാന്‍ സാഹിബിന്‍റെ ശ്രമഫലമായിട്ടായിരുന്നു. എന്നിട്ടും അദ്ദേഹം കാഫിറാണെന്ന് പ്രമാണിമാര്‍ ഹത് വ ഇറക്കി.