ഫൈനലില്‍ നായകന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 83 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സും സഹിതം രോഹിത് 76 റണ്‍സ് നേടി. ശ്രേയസ് അയ്യര്‍ (62 പന്തില്‍ 48), കെ.എല്‍.രാഹുല്‍ (33 പന്തില്‍ പുറത്താകാതെ 34), ശുഭ്മാന്‍ ഗില്‍ (50 പന്തില്‍ 31), ഹാര്‍ദിക് പാണ്ഡ്യ (18 പന്തില്‍ 18) എന്നിവരും ഇന്ത്യക്കായി തിളങ്ങി. രവീന്ദ്ര ജഡേജ ഫോര്‍ അടിച്ചുകൊണ്ടാണ് ഇന്ത്യയുടെ വിജയറണ്‍ കുറിച്ചത്.