എന്തുകൊണ്ട് മറ്റുനടന്മാരുടെ പേര് പറയുന്നില്ല, ധൈര്യമുണ്ടെങ്കില്‍ ജയസൂര്യ നുണ പരിശോധനയ്ക്ക് തയ്യാറാകട്ടെയെന്ന് പരാതിക്കാരി

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 17 ഒക്‌ടോബര്‍ 2024 (14:14 IST)
ലൈംഗികാതിക്രമ കേസില്‍ ധൈര്യമുണ്ടെങ്കില്‍ ജയസൂര്യ നുണ പരിശോധനയ്ക്ക് തയ്യാറാകട്ടെയെന്ന് പരാതിക്കാരിയായ നടി. ഫെയ്‌സ്ബുക്കിലൂടെയാണ് പരാതിക്കാരി ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞദിവസം നടന്‍ ജയസൂര്യ നടിയുടെ ആരോപണത്തിനെതിരെ രംഗത്തുവന്നിരുന്നു. സെക്രട്ടറിയേറ്റിനു പുറത്തുനിന്ന് ഷൂട്ട് ചെയ്യാനുള്ള അനുമതിയാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും രണ്ടു മണിക്കൂര്‍ മാത്രമാണ് അനുമതി ലഭിച്ചതെന്നും നടി പിന്നെ എങ്ങനെയാണ് മുകളിലത്തെ നിലയില്‍ എത്തിയതെന്ന് അറിയില്ലെന്നും ജയസൂര്യ പറഞ്ഞിരുന്നു. ഇപ്പോള്‍ ജയസൂര്യയുടെ മറുപടി തള്ളി കൊണ്ടാണ് നടി രംഗത്ത് എത്തിയത്. ഫോട്ടോയും വീഡിയോയും തന്റെ കൈയില്‍ ഉണ്ടെന്നും അത്രയും പേരുണ്ടായിട്ടും ജയസൂര്യയുടെ പേര് മാത്രം എന്താണ് താന്‍ പറഞ്ഞതെന്നും ജനങ്ങള്‍ പൊട്ടന്മാര്‍ അല്ലെന്നും നടി പറഞ്ഞു.
 
നുണ പരിശോധനയ്ക്ക് വരാന്‍ ധൈര്യം ഉണ്ടോയെന്നും താന്‍ റെഡി ആണെന്നും ഒരു കുറ്റവാളിയും കുറ്റം സമ്മതിക്കില്ലെന്നും നടി പറഞ്ഞു.  എന്തുകൊണ്ടാണ് ഞങ്ങള്‍ പൃഥ്വിരാജിന്റെ പേര് പറയാത്തത്, ടോവിനോ, കുഞ്ചാക്കോ ബോബന്‍... ഞങ്ങള്‍ക്കും കുടുംബവും മക്കളും ഉണ്ട്. വെറുതെ ഒരാളുടെ പേര് പറഞ്ഞാല്‍ ദൈവം വിടില്ല. ആ പേടിയുള്ളവരാണ്. സത്യമേ ജയിക്കു ജയസൂര്യ- നടി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍