നവരാത്രി വ്രതം എങ്ങനെ?

വെള്ളി, 25 സെപ്‌റ്റംബര്‍ 2009 (20:17 IST)
PRO
സീതയെ വീണ്ടെടുക്കാനായി ശ്രീരാമചന്ദ്രനാണ് ആദ്യം നവരാത്രി വ്രതം നോറ്റത് എന്നാണ് ഐതീഹ്യം. ഒമ്പത് ദിനം ദേവീ പൂജ നടത്തി വ്രതം നോറ്റ ശ്രീരാമന്‍ സീതാ ദേവിയെ വീണ്ടെടുത്തു. സര്‍വകാര്യ സിദ്ധിക്കും ഒപ്പം വിദ്യാ വിജയത്തിനുമാണ് നവരാത്രി വ്രതം അനുഷ്ഠിക്കുന്നത്.

അമാവാസി മുതലാണ് വ്രതം തുടങ്ങേണ്ടത്. രാവിലെ കുളി കഴിഞ്ഞ് ക്ഷേത്ര ദര്‍ശനം നടത്തണം. ദിനവും ഒരു നേരം മാത്രമേ അരിയാഹാരം പാടുള്ളൂ. വിദ്യാലാഭത്തിനായി സരസ്വതീ ദേവിയെയാണ് ഭജിക്കേണ്ടത്.

“സരസ്വതി നമസ്തുഭ്യം
വരദേ കാമ രൂപിണേ
വിദ്യാരംഭം കരിഷ്യാമി
സിദ്ധിര്‍ ഭവതു
മേ സദാ” - എന്ന മന്ത്രം വ്രതദിനങ്ങളില്‍ ഉരുവിടുന്നത് അതി ശ്രേഷ്ഠമായി കണക്കാക്കുന്നു.

എല്ലാ ദിവസവും വ്രതം നോക്കാന്‍ കഴിയാത്തവര്‍ സപ്തമി, അഷ്ടമി, നവമി എന്നീ ദിവസങ്ങളില്‍ വ്രതം നോക്കണം. മഹാകാളി, മഹാ ലക്ഷ്മി. സരസ്വതി എന്നീ ദേവീ ഭാവങ്ങളെയാണ് ഈ ദിനങ്ങളില്‍ പൂജിക്കേണ്ടത്. എന്നിരിക്കിലും, ഒമ്പത് ദിവസത്തെ വ്രതമാണ് അത്യുത്തമമായി കണക്കാക്കുന്നത്.

വിദ്യാര്‍ത്ഥികളല്ലാത്തവര്‍ക്ക് മോക്ഷ പ്രാപ്തിക്കും ശത്രുനാശത്തിനും ദാരിദ്ര്യ ദുഃഖങ്ങള്‍ ഇല്ലാതാവാനും സര്‍വവിധ ഐശ്വര്യങ്ങള്‍ക്കും നവരാത്രി വ്രതം കാരണമാവും.

നവരാത്രി വ്രതകാലത്ത് സന്ധ്യയ്ക്ക് സൌന്ദര്യ ലഹരിയിലെ ഓരോ ശ്ലോകങ്ങളും പാരായണം ചെയ്താല്‍ കുടുംബത്തില്‍ ഐശ്വര്യം കുടിയിരിക്കുമെന്നാണ് വിശ്വാസം. ഒമ്പത് തിരിയിട്ട നിലവിളക്കിനു മുന്നില്‍ വേണം ശ്ലോകങ്ങള്‍ അര്‍ത്ഥം മനസ്സിലാക്കി പാരായണം ചെയ്യേണ്ടത്.

ശ്ലോകങ്ങള്‍

1. ശിവശക്ത്യാ യുക്തോ യദി
ഭവതി ശക്തഃ പ്രഭവിതും നചേദേവം
ദേവോ ന ഖലു കുശലഃ സ്പന്ദിതു മപി
അതസ്ത്വാരമാരാദ്ധ്യാം
ഹരിഹരവിരിഞ്ചാദിഭിരപി പ്രണന്തും
സ്തോതും വാ കഥമകൃതപുണ്യഃ പ്രഭവതി.

2. തനീയാംസം പാസും തവ ചരണപങ്കേരുഹഭവം
വിരിഞ്ചിസ്സഞ്ചിന്വന്‍ വിരചയതി ലോകാനവികലം
വഹത്യേനം ശൌരിഃ കഥമപി സഹസ്രേണ ശിരസാം
ഹരസ്സം ക്ഷുദ്യൈനം ഭജതി ഭസിതോദ്ധൂളനവിധിം.

3. അവിദ്യാനാമന്തസ്തിമിര മിഹിരദ്വീപനഗരീ
ജഡാനാം ചൈതന്യസ്തബകമകരന്ദ സ്രുതിത്സരീ
ദരിദ്രാണാം ചിന്താമണിഗുണനികാ ജന്മജലധൌ
നിമഗ്‌നാനാം ദംഷ്ട്രാ മുരരിപുവരാഹസ്യ ഭവതി.

4. ത്വദന്യഃ പാണിഭ്യാമഭയ വരദോ ദൈവതഗണ-
സ്ത്വമേകാ നൈവാസി പ്രകടിത വരാഭീത്യഭിനയാ
ഭയാത്‌ത്രാതും ദാതും ഫലമപി ച
വാഞ്ചാ സമധികം
ശരണ്യേ ലോകാനാം തവ ഹി
ചരണാവേവ നിപുണൌ

5. ഹരിസ്ത്വാമാരാദ്ധ്യ പ്രണതജനസൌഭാഗ്യ ജനനീം
പുരാനാരീ ഭൂത്വാപുരരിപു മപി ക്ഷോഭമനയത്
സ്മരോപി ത്വാം നത്വാ രതിനയനലേഹ്യേന വപുഷാ
മുനീനാമപ്യന്തഃ പ്രഭവതി ഹി മോഹായ മഹതാം.

6. ധനുപൌഷ്പം മൌര്‍വ്വീ മധുകരമയീ പഞ്ചവിശിഖാ
വസന്തസ്സമാന്തോ മലയമരുദായോ ധനരഥഃ
തഥാപ്യേക സര്‍വ്വം ഹിമഗിരിസുതേ കാമപി കൃപാ-
മപാംഗാത്തേ ലബ്ധ്വാ ജഗദിദമനംഗോ വിജയതേ.

7. ക്വണത് കാഞ്ചീ ദാമാ കരികളഭകുംഭസ്തനനതാ
പരിക്ഷീണാ മദ്ധ്യേ പരിണത ശരശ്ചന്ദ്ര വദനാ
ധനുര്‍ബ്ബാണാല്‍ പാശം സൃണിമപി ദധാനാ കരതലൈ
പുരസ്താദാസ്താം നഃ പുരമിഥു രാഹോപുരുഷികാ

8. സുധാസിന്ധോര്‍മ്മദ്ധ്യേ സുരവിടപിവാടീപരിവൃതേ
മണിദ്വീപേ നീപോപനവനവതി ചിന്താമണി ഗൃഹേ
ശിവാകാരേ മഞ്ചേ പരമശിവ പര്യങ്ക നിലയാം
ഭജന്തി ത്വാം ധന്യാഃ കതിചന ചിദാനന്ദ ലഹരീം.

9. മഹീം മൂലാധാരേ കമപി മണിപൂരേ ഹുതവഹം
സ്ഥിതം സ്വാധിഷ്ഠാനേ ഹൃദി മരുതമാകാശമുപരി
മനോ പി ഭ്രൂമധ്യേ സകലമപി ഭിത്വാ കുലപഥം
സഹസ്രാരേ പദ്മേ സഹ രഹസി പത്യാ വിഹരസേ.

വെബ്ദുനിയ വായിക്കുക