കഴിഞ്ഞ ഫെബ്രുവരി വരെയുള്ള കണക്കുകൾ അനുസരിച്ച്, കാട്ടാനയാക്രണത്തിൽ മാത്രം കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ 180 ജീവനകളാണ് സംസ്ഥാനത്ത് പൊലിഞ്ഞത്. വന്യജീവി ആക്രമണങ്ങളിൽ നിയമം നടപ്പാക്കുന്നതിൽ പ്രയോഗിക പ്രശ്നം ഉണ്ടെങ്കിലും മലയോര ജനതയെ ഒപ്പം നിർത്തുകയാണ സർക്കാർ ബില്ലിലൂടെ ലക്ഷ്യമിടുന്നത്.