കോളിഫ്‌ളവര്‍ മോഷ്ടിച്ചെന്നാരോപിച്ച് ഭിന്നശേഷിക്കാരനെ ജനക്കൂട്ടം തല്ലികൊന്നു

ബുധന്‍, 25 ഒക്‌ടോബര്‍ 2017 (14:40 IST)
കോളിഫ്‌ളവര്‍ മോഷ്ടിച്ചെന്നാരോപിച്ച് ഭിന്നശേഷിക്കാരനെ ജനക്കൂട്ടം അടിച്ചുകൊന്നു. ഞായറാഴ്ച വടക്കന്‍ ബീഹാറിലെ സിതാമറി ജില്ലയിലായിരുന്നു നാട്ടുകാരെ മൊത്തം ഞെട്ടിച്ച ഈ സംഭവം നടന്നത്. കൃഷിസ്ഥലത്ത് നിന്നും കോളിഫ്‌ളവര്‍ മോഷ്ടിച്ചെന്നാരോപിച്ച് ആളുകള്‍ അന്‍പത്തിയഞ്ചുകാരനായ ദുലര്‍ റായിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
 
ഗുരുതരമായി പരിക്കേറ്റ ഇയാളെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ അദ്ദേഹം മരിച്ചു. ആന്തരാവയവങ്ങളിലെ മുറിവാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ തന്റെ പിതാവിന് നേരെയുണ്ടായ ആരോപണം ദുലറിന്റെ മകന്‍ സമീന്ദ കുമാര്‍ നിഷേധിച്ചു. പിതാവ് ഞങ്ങളുടെ കുടുംബത്തിന് സ്വന്തമായിരുന്ന സ്ഥലത്ത് പോയതായിരുന്നു. 
 
മഹുവാവ മോട്‌ജേ ഗ്രാമത്തില്‍ നിന്നുള്ള ചില ഗ്രാമീണരാണ് അദ്ദേഹത്തെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെതെന്നും സമീന്ദ വ്യക്തമാക്കി. രണ്ട് ഗ്രാമങ്ങളുടെ അതിര്‍ത്തിയിലാണ് ഈ സ്ഥലമെന്നും സമീന്ദ കുമാര്‍ പറഞ്ഞു. കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ബത്‌നാഹ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍