തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോർട്ടിൽ ഉടൻ പരിശോധന നടത്താനാകില്ലെന്ന് കമ്പനി

വെള്ളി, 10 നവം‌ബര്‍ 2017 (09:01 IST)
മന്ത്രി തോമസ് ചാണ്ടിയുടെ വിവാദമായ ലേക്ക് പാലസ് റിസോർട്ടിൽ ഉടൻ പരിശോധന നടത്താൻ ആകില്ലെന്ന് കമ്പനി. റിസോർട്ടിൽ പരിശോധന നടത്താന്‍ നഗരസഭാ റവന്യൂ വിഭാഗം തീരുമാനിച്ചിരുന്നു. എന്നാല്‍ ഉടന്‍ പരിശോധന നടത്താനാകില്ലെന്ന് അറിയിച്ച് റിസോര്‍ട്ട് അധികൃതര്‍ നഗരസഭയുടെ നോട്ടീസിന് മറുപടി നൽകി.
 
സഞ്ചാരികൾ നേരത്തേ മുറികൾ ബുക്ക് ചെയ്തിട്ടുണ്ടെന്നും അതിനാൽ ജനുവരിയിൽ പരിശോധന നടത്താമെന്നുമാണ് മറുപടി കത്തിൽ പറയുന്നത്. എന്നാൽ, എതിര്‍പ്പുകള്‍ മറികടന്ന് പരിശോധന നടത്താനാണ് നഗരസഭയുടെ തീരുമാനം. ഇതിനായി ഒരു തവണകൂടി നോട്ടീസയക്കാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്.
 
ഇപ്പോഴത്തെ കളക്ടറോ മുന്‍ കളക്ടറോ തോമസ് ചാണ്ടി ഒരിഞ്ചുഭൂമി കൈയേറിയതായി കണ്ടെത്തിയിട്ടില്ലെന്നും കളക്ടറുടെ റിപ്പോർട്ട് മാധ്യമങ്ങൾ വളച്ചൊടിക്കുകയാണെന്നും കാണിച്ച് വാട്ടര്‍ വേള്‍ഡ് കമ്പനി പരസ്യം നൽകി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍