തിരുവല്ലയിലെ സ്വകാര്യ ഹോട്ടലിലെ 408-ാം നമ്പര്‍ മുറിയിലാണ് തെളിവെടുപ്പ് നടത്തിയത്. ഏതാണ്ട് 15 മിനിറ്റ് തെളിവെടുപ്പ് നീണ്ടു. അതിനുശേഷം എസ്.ഐ.ടി സംഘം എആര്‍ ക്യാംപിലേക്ക് മടങ്ങി. ഹോട്ടലിലെ റജിസ്റ്ററില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. റജിസ്റ്ററില്‍ സംഭവ ദിവസം 408-ാം നമ്പര്‍ മുറി അതിജീവിതയുടെ പേരിലാണുള്ളത്. അതേസമയം, ഒപ്പമുണ്ടായിരുന്നയാളുടെ പേര് രാഹുല്‍ ബി.ആര്‍ എന്നാണ്. ഇതാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ യഥാര്‍ഥ പേര്.