വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പ്രതിക്ക് 8 വര്‍ഷം കഠിനതടവ്

വ്യാഴം, 23 ജൂണ്‍ 2022 (21:50 IST)
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ 64 കാരനെ കോടതി എട്ടു വര്‍ഷത്തെ കഠിന തടവിനും 35000 പിഴയും ശിക്ഷിച്ചു. പിഴ അടയ്ക്കാത്ത പക്ഷം നാല് മാസം കൂടി കഠിന തടവും അനുഭവിക്കണം.
 
2014 ല്‍ നടന്ന സംഭവമാണ് കേസിനാസ്പദമായത്. ഇതില്‍ തൃശൂര്‍ പുന്നംപറമ്പ് ചാലിശേരി നാരായണനെയാണ് തൃശൂര്‍ ഫാസ്റ്റ്‌റ് ട്രാക്ക് കോടതി സ്പെഷ്യല്‍ ജഡ്ജി ബിന്ദു സുധാകരന്‍ ശിക്ഷിച്ചത്. വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്തു അതിജീവിതയെ പീഡിപ്പിച്ചു എന്നാണു കേസ്.
 
കുട്ടിയുടെ അമ്മ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. പ്രതിയുടെ ഭീഷണി മൂലം മാതാവും കുട്ടിയുടെ പല വാടക സ്ഥലങ്ങളില്‍ മാറി മാറി താമസിച്ചിരുന്നു. അവിടെയൊക്കെ പ്രതി ശല്യം തുടരുകയും ചെയ്തിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍