ജാഥ എത്തിയപ്പോൾ സതീശനെ പ്രവർത്തകർ തോളിലേറ്റിയാണ് വേദിയിലേക്ക് എത്തിച്ചത്. അതിനേക്കാൾ ആവേശത്തോടെയാണ് പിന്നീട് വേണുഗോപാൽ എത്തിയപ്പോൾ പ്രവർത്തകർ തോളിലേറ്റിയത്. സമ്മേളനം നടക്കുന്ന വേദിയിലെ പ്രധാന കവാടത്തിനു അരികെ കെ.സി.വേണുഗോപാലിന്റെ കൂറ്റൻ ഫ്‌ളക്‌സും വെച്ചിട്ടുണ്ട്. രമേശ് ചെന്നിത്തലയുടെ ചിത്രങ്ങൾക്കും പ്രത്യേക പ്രാധാന്യമുണ്ട്. കെ.സി.വേണുഗോപാലും രമേശ് ചെന്നിത്തലയും സതീശനെ വെട്ടാൻ ശ്രമങ്ങൾ നടത്തുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.