ശ്രീവിദ്യയുടെ ഒസ്യത്ത് പ്രകാരമുള്ള സാമ്പത്തിക വിതരണം നടത്തിപ്പുകാരനായ ഗണേഷ് യഥാവിധി നടപ്പാക്കിയില്ലെന്നാണ് ഹർജിയിലെ ആരോപണം. നടി തന്റെ സഹായികളായിരുന്ന സഹദേവനും സിദ്ധമ്മാളിനും ഒരുലക്ഷംരൂപ വീതവും സഹോദരന്റെ രണ്ട് മക്കൾക്കും അഞ്ചുലക്ഷംരൂപ വീതവും നൽകാൻ ഒസ്യത്തിൽ നിർദേശിച്ചിരുന്നു. ഇതൊന്നും ഗണേഷ് നൽകിയില്ലെന്ന് ഹർജിയിൽ പറയുന്നു. സ്വത്ത് ദുരുപയോഗം ചെയ്തെന്ന പരാതിയിൽ ഗണേഷ് കുമാറിനെതിരെ ലോകായുക്ത നേരത്തെ പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചിരുന്നു.