കൂത്തുപറമ്പ് സ്വദേശിയായ പ്രവീണ എന്ന് പരിചയപ്പെടുത്തിയ യുവതിയും ഭർത്താവുമാണ് നിരവധിയാളുകളെ പറ്റിച്ചത്. എട്ട് മാസം മുമ്പ് പ്രവർത്തനം തുടങ്ങിയ ഓഫീസ് തിങ്കളാഴ്ച മുതൽ പൂട്ടികിടക്കുന്നത് കണ്ട് ഉദ്യോഗാർഥികളും ജീവനക്കാരും തട്ടിപ്പാണെന്ന് മനസിലാക്കി.
ഡാറ്റാ എൻട്രി ജോലിയാണ് വാഗ്ദാനം ചെയ്തത്. 950 പേജിലുള്ള ഉള്ളടക്കം പി.ഡി.എഫിലേക്ക് മാറ്റുന്നതിനും വേർഡിലുള്ള വിഷയം എഡിറ്റ് ചെയ്യുന്നതുമായിരുന്നു ജോലി. പി.ഡി.എഫിലേക്ക് മാറ്റുന്ന ഒരു ജോലിക്ക് 17,000 രൂപയും എഡിറ്റിങ്ങിന് 12,000 രൂപയും വേതനം നിശ്ചയിച്ചിരുന്നു.