ബാങ്കിന്‍റെ മൂലധനമായി 95.45.000 രൂപ സ്വരൂപിക്കാനാണ് തീരുമാനം. തൃശൂര്‍ ജില്ലയിലെ കെവിഎസിന്‍റെ കീഴിലുള്ള 6000 അംഗങ്ങളില്‍നിന്ന് 250 രൂപ മുഖവിലയുള്ള ഓഹരികളും സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. അടുത്തതായി ഇത്തരത്തിലൊന്ന് ഇടുക്കി ജില്ലയില്‍ ആരംഭിക്കാനാണ് പദ്ധതി. ബാങ്കില്‍ വിധവകളോ അവരുടെ പെണ്‍മക്കളോ മാത്രമാവും ജീവനക്കാര്‍ എന്നതും ഇതിന്‍റെ ഒരു പ്രത്യേകതയാണ്.