ബിഹാര്‍ തിരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെയാണ് 'ഇന്ത്യ' മുന്നണിയില്‍ അസ്വാരസ്യം ശക്തമായത്. ബിജെപിക്കെതിരായ പ്രതിപക്ഷ സഖ്യം പൂര്‍ണ പരാജയമായിരുന്നെന്നും തിരഞ്ഞെടുപ്പ് തോല്‍വിക്കു കാരണം അതാണെന്നും സമാജ് വാദി പാര്‍ട്ടിയിലും തൃണമൂല്‍ കോണ്‍ഗ്രസിലും വിമര്‍ശനമുണ്ട്. മുന്നണി നേതൃസ്ഥാനത്തു നിന്ന് കോണ്‍ഗ്രസ് മാറിനില്‍ക്കണമെന്നും മറ്റു പ്രാദേശിക പാര്‍ട്ടികളുമായി കൂടുതല്‍ സഹകരിക്കണമെന്നും ആവശ്യപ്പെടുന്നവരുണ്ട്.