സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ടെന്ന് പള്‍സര്‍ സുനി, രണ്ട് പേര്‍ ഇപ്പോഴും അണിയറയില്‍ തന്നെ!

ചൊവ്വ, 4 ജൂലൈ 2017 (11:13 IST)
യുവനടിയെ ആക്രമിച്ച സംഭവത്തില്‍ സ്രാവുകള്‍ക്ക് പങ്കുണ്ടെന്നും ‘സ്രാവുകള്‍‘ കുടുങ്ങാനുണ്ടെന്നും മുഖ്യപ്രതി പള്‍സര്‍ സുനി. അങ്കമാലി കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴാണ് സുനി മാധ്യമങ്ങളോട് ഇങ്ങനെ പ്രതികരിച്ചത്. റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് സുനിയെ കോടതിയിൽ ഹാജരാക്കിയത്. അഡ്വക്കറ്റ് ബിഎ ആളൂരാണ്  പൾസറിനു വേണ്ടി കോടതിയിൽ ഹാജരായിരിക്കുന്നത്.

പള്‍സര്‍ സുനി അകത്ത് കിടക്കുന്നത് തന്നെയാണ് നല്ലതെന്ന് ആളൂര്‍ വ്യക്തമാക്കി. സുനിയുടെ ജീവന് ഭീഷണിയുണ്ടെന്നും അതിനാല്‍ തന്നെ സുനി ജയിലിനകത്ത് കിടക്കുന്നതാണ് നല്ലതെന്നും ആളൂര്‍ പറയുന്നു. അതേസമയം, സുനിക്കെതിരായ പഴയ പരാതികളും പൊലീസ് വീണ്ടും പരിശോധിച്ചു വരികയാണ്. അഞ്ച് വർഷം മുമ്പ് മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസാണ് അന്വേഷിക്കുന്നത്. പുതിയ കേസിലെ ഗൂഢാലോചന വെളിപ്പെടുന്ന സാഹചര്യത്തിലാണു വിഷയം പരിശോധിക്കുന്നത്.

പ്രതികളുമായി നേരിട്ട് ബന്ധപ്പെട്ടുവെന്ന് പറയുന്നതില്‍ ദിലീപും നാദിര്‍ഷായും മാത്രമാണ് അകപ്പെട്ടിരിക്കുന്നത്. ഇരുവരേയും പള്‍സര്‍ സുനി വിളിച്ചിരുന്നു.  മറ്റി രണ്ട് പേര്‍ കൂടി പൊലീസിന്റെ നിരീക്ഷണത്തിലാണ്.

വെബ്ദുനിയ വായിക്കുക