ഒരു മാസത്തിനിടെ അബുദാബിക്കെതിരെ നടക്കുന്ന നാലാമത്തെ ഹൂതി ആക്രമണമാണിത്.ഒടുവിലത്തെ മൂന്നു ആക്രമണശ്രമങ്ങളേയും യുഎഇ തടഞ്ഞു നശിപ്പിച്ചിരുന്നു. ഏത് ആക്രമണശ്രമങ്ങളെയും നേരിടാൻ രാജ്യം സജ്ജമാണെന്നും സുരക്ഷിതമായിരിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിരോധമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.