മാനസികവിഭ്രാന്തിയുണ്ടെന്ന് കരുതപ്പെടുന്ന ഇയാളെ സുരക്ഷാജീവനക്കാർ ഓടിച്ചുവിട്ടു. പിന്നീട് മാധ്യമപ്രവർത്തകരെക്കണ്ട ഇയാൾ പരസ്പരവിരുദ്ധമായ മറുപടികളാണ് നൽകിയത്. മലപ്പുറം സ്വദേശിയാണെന്നും രാഷ്ട്രീയത്തിലിറങ്ങിയ വിജയ്‌ക്ക് മുന്നറിയിപ്പുനൽകാനാണ് ഇവിടെയെത്തിയതെന്നും ഇദ്ദേഹം പറഞ്ഞു. ഇദ്ദേഹം പൊലീസ് പിടിയിലാണെന്നും റിപ്പോർട്ടുകൾ ഉണ്ട്.