എല്ലാം തെരഞ്ഞെടുപ്പ് അത്ഭുതം; അറബിക്കടലില്‍ 100 കോടി ചെലവില്‍ ശിവാജിപ്രതിമ

വ്യാഴം, 6 ഫെബ്രുവരി 2014 (12:54 IST)
PRO
അറബിക്കടലില്‍ ഛത്രപതി ശിവാജിയുടെ പ്രതിമ സ്ഥാപിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നല്‍കി. 100 കോടി ചെലവിലായിരിക്കും പ്രതിമ സ്ഥാപിക്കുകയെന്ന് മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ അറിയിച്ചു.

ഗുജറാത്തില്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ പ്രതിമ സ്ഥാപിക്കുന്നതിന് ഒരു തിരിച്ചടിയായാണ് മുന്‍പ്ത്‌തന്നെ വാഗ്ദാനം നല്‍കിയിരുന്നതാണെങ്കിലും ഇപ്പോഴുള്ള തിരക്കിട്ട മഹാരാഷ്ട്ര സര്‍ക്കാറിന്റെ തീരുമാനമെന്നും റിപ്പോര്‍ട്ടുണ്ട്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായിരിക്കുമിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, ഉയരം എത്രയായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. അന്താരാഷ്ട്രതലത്തില്‍ ഇതിനായി കരാര്‍ ക്ഷണിക്കും

നിര്‍മാണത്തിനായി അനുമതി നല്‍കാന്‍ പരിസ്ഥിതി-വനം മന്ത്രാലയങ്ങളോടാവശ്യപ്പെട്ടിട്ടുണ്ട്. സി.ആര്‍.എസ്- 4 നിയമത്തില്‍പ്പെട്ടിരിക്കുന്നതിനാലാണിത്.

കടലില്‍ 16 ഹെക്ടര്‍ പാറക്കെട്ടിലായിരിക്കും പ്രതിമ സ്ഥാപിക്കുക. വേലിയേറ്റ സമയത്തും കടല്‍ നിരപ്പില്‍ നിന്ന് നാലുമീറ്റര്‍ ഉയരത്തിലാണ് ഈ പാറക്കെട്ട്. രാ സംസ്ഥാന സര്‍ക്കാര്‍ 2009-ല്‍ രൂപരേഖ തയ്യാറാക്കിയ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ജൂണില്‍ അനുമതി നല്‍കിയിരുന്നു.

PRO
ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രതിമയാണ് നരേന്ദ്രമോദി, സര്‍ദാര്‍ പട്ടേലിനായി ഒരുക്കുന്നത്. നര്‍മദയിലെ സാധു ബേട്ടിലാണ് പ്രതിമ സ്ഥാപിക്കുന്നത്, നര്‍മ്മദ അണക്കെട്ടാണ് പ്രതിമയ്ക്ക് അഭിമുഖം, 182 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിക്കുന്ന പ്രതിമയുടെ ചെലവ് 2500 കോടി രൂപയെന്നാണ് മാധ്യമറിപ്പോര്‍ട്ട്.

നിര്‍മാണം നാല് വര്‍ഷത്തിനുളളില്‍ പൂര്‍ത്തിയാകുമെന്നാണ് നേതാക്കള്‍ വ്യക്തമാക്കിയത്. പ്രതിമക്ക് അമേരിക്കയിലെ പ്രസിദ്ധമായ സ്റ്റാച്യു ഒഫ് ലിബര്‍ട്ടിയേക്കാള്‍ മൂന്നിരട്ടി വലിപ്പമുണ്ടാകും.

ഇന്ത്യയിലെ ഓരോ ഗ്രാമത്തില്‍ നിന്നും ശേഖരിക്കുന്ന മണ്ണും ഉരുക്ക് കാര്‍ഷികോപകരണങ്ങളും ഉപയോഗിച്ചാണ് പ്രതിമ നിര്‍മിക്കുന്നത്. ഐക്യ ഇന്ത്യയെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ 562 നാട്ടുരാജ്യങ്ങളെ കൂട്ടിയോജിപ്പിച്ചത് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഓര്‍മ്മക്കായാണ് സ്റ്റാച്ച്യൂ ഓഫ് യൂണിറ്റിയെന്ന ഈ പ്രതിമ നിര്‍മാണമത്രെ.

വെബ്ദുനിയ വായിക്കുക