നീലംപേരൂരില്‍ ഇന്നു പടയണി

PROPRO
നീലമ്പേരൂര്‍ ഗ്രാമം ഇന്ന് ഉണര്‍ന്നിരിക്കും അവിടത്തെ ക്ഷേത്രത്തിലെ പൂരം പടയണി ഇന്നാണ്.

പൂരം പടയണിയുടെ തട്ടകം ഒരുങ്ങിക്കഴിഞ്ഞു. രണ്ടാഴ്ചയായി നടക്കുന്ന ചടങ്ങുകള്‍ ഇന്ന് അവസാനിക്കും. വര്‍ഷത്തിലൊരിക്കല്‍ എത്തുന്ന പടയണി നട്ടുകാലുടെ മഹൊത്സവമായി മാറുകയാണിവിടെ.

.മധ്യതിരുവിതാംകൂറിലെ പടയണിയും കെട്ടുകാഴ്ചയും ഒന്നിക്കുന്ന അനുഷ്ഠാനങ്ങളാണ് നീലമ്പീരിഊര്‍ പള്‍ലി ഭഗവതിക്ഷേത്രത്തില്വ ചട്യ്യങ്ങുകളില്‍ കാണാനാവുക.

ഇന്ന് 7.30 ന് അ ത്താഴപൂജയ്ക്കു ശേഷം പടയണിച്ചടങ്ങുകള്‍ ആരംഭിച്ചു. എട്ടു മണിക്ക് പുത്തന്‍ അന്നങ്ങളുടെ തേങ്ങാമുറിക്കല്‍, 10ന് കുടംപൂജകളി, 10.30 ന് മേല്‍ശാന്തി ശങ്കരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മിക ത്വത്തില്‍ സര്‍വപ്രായശ്ചിത്തം.

ദേവസ്വം പ്രസിഡന്‍റ് അനുജ്ഞ വാങ്ങും. പിന്നെ തോത്താക്കളിയാണ്. പള്ളി ഭഗവതിയു ടെ സന്നിധിയില്‍ പാതിരാ അടുക്കുമ്പോള്‍ പു ത്തന്‍ അന്നങ്ങളുടെ എഴു ന്നള്ളത്ത് ആരംഭിക്കും. രാത്രി 11 മണിയോടെ പുത്തന്‍ അന്നങ്ങളുടെ തിരുനട സമര്‍പ്പണം നടക്കും.


അതുകഴിഞ്ഞാല്‍ അവലിയ അന്നങ്ങള്‍ കോലങ്ങള്‍, സിംഹം, പൊയ്യാനപ്പുറത്ത് എഴുന്നള്ളിപ്പ് എന്നിവക്കുശെഷം അരിയും തിരിയും വയ്പ്പോടുകൂടി ആഘോഷങ്ങള്‍ സമാപിക്കും.

ചൂട്ടു വയ്പ്പ് തട്ടുകുട തുടങ്ങിയ ചടങ്ങുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമാപിച്ചു. തെങ്ങിന്‍ മടലില്‍ പൂക്കള്‍ പലതട്ടുകളായി വച്ച് ഒരുക്കിയ തട്ടുകുടയുമായി ‘കണ്ണനാമുണ്ണിയെ കാണുമാറാകണം‘ എന്നഗാനാലാപത്തോടെ എഴുന്നള്ളിക്കുന്ന ചടങ്ങാണ് കുട നീര്‍ത്ത്.

കഴിഞ്ഞ ദിവസങ്ങളില്‍ വിവിധകോലങ്ങള്‍ ദേവിക്കു മുന്നിലേക്ക് എഴുന്നള്ളിച്ചു.പ്ളാവില കോലങ്ങള്‍,ആന ഹനൂമാന്‍,ഭീമസേനന്‍ തുടങ്ങിയ കോലങ്ങളാണ് ആടിയത്..കുടം പൂജകളി, തോതാക്കളി,വേലകളിപിണ്ടിയും കുരുത്തോലയും കൊടിക്കൂറ തുടങ്ങിയവ രാതി ഉണ്ടായിരുന്നു.


താമര ഇലകൊണ്ട് അന്നങ്ങള്‍

നീലമ്പേരൂര്‍ പടയണിയുടെ സവിശേഷതയാണ് കെട്ടുകാഴ്ചയെ അനുസ്മരിപ്പിക്കും വിധമുള്ള അന്നങ്ങളുടെ വരവ്.പൂരം നാളീല്‍ അന്നകെട്ടുകാഴ്ചയോടെയാണ് പടയണി സമാപിക്കുക.താമര്ര ഇയലാണ് അന്നങ്ങളുണ്ടാക്കാനായി ഉപയോഗിക്കുന്നത്.

നീലംപേരൂര്‍ പൂരം പടയണിയുടെ അവിഭാജ്യഘടകമാണ്‌ താമരയില. വലിയ അന്നങ്ങളും പുത്തനന്നങ്ങളും യക്ഷി, ഭീമന്‍, രാവണന്‍, ആന തുടങ്ങിയ കോലങ്ങളും പൊതിയുന്നതു താമരയില ഉപയോഗിച്ചാണ്‌.

അന്നങ്ങള്‍ ഉണ്ടാക്കുന്നത് ശ്രമകരമായ പ്രവൃത്തിയാണ്‌. ആദ്യം തടി ഉപയോഗിച്ച് ചട്ടക്കൂട് ഉണ്ടാക്കുന്നു‌. വലിയ അന്നങ്ങളുണ്ടാക്കാന്‍ ഇതിനു മുകളില്‍ കമുകിന്‍വാരി കീറിയതും, ചെറിയവ ഊണ്ടാക്കാന്‍ ഈറ കീറിയതും ഉപയോഗിക്കുന്നു. ഇവകൊണ്ട് വരിഞ്ഞ്‌ അന്നത്തിന്‍റെ ആകൃതിയിലാക്കുന്നു.

പടയണി ദിനത്തില്‍ ഇതിനു മുകളില്‍ വാഴക്കച്ചി കൊണ്ടു പൊതിയും.പിന്നെ താമരയില കോര്‍ത്ത്ആ‍ാണ് രൂപഭംഗി വരുത്തുന്നത്. തുടര്‍ന്നു വാഴപ്പോള, ചെത്തിപ്പൂവ്‌ എന്നിവകൊണ്ട്‌ അലങ്കരിക്കും.
.

വെബ്ദുനിയ വായിക്കുക