മൂന്നാം ഓവറിലെ അവസാന പന്തില്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ പുറത്തായപ്പോഴാണ് സഞ്ജു ക്രീസിലെത്തിയത്. സ്‌കോര്‍ കാര്‍ഡില്‍ 20 റണ്‍സ് ആകുമ്പോഴേക്കും അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് എന്നിവരെ ഇന്ത്യക്ക് നഷ്ടമായി. പാക്കിസ്ഥാനെതിരായ ഫൈനല്‍, ടോപ് ഓര്‍ഡര്‍ തകര്‍ച്ച ഇതിനിടയിലും സഞ്ജു മനസാന്നിധ്യം കൈവിടാതെ ബാറ്റ് ചെയ്തു.