2013-ല്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെത്തുടര്‍ന്ന് ഏകദേശം 12 വര്‍ഷമായി കോമയില്‍ തുടരുന്ന 31-കാരനായ ഹരീഷ് റാണയ്ക്ക് സുപ്രീം കോടതി നിഷ്‌ക്രിയ ദയാവധത്തിന് അനുമതി നല്‍കി. ഒരു പതിറ്റാണ്ടിലേറെയായി മകനെ ജീവനോടെ നിലനിര്‍ത്തുന്ന കൃത്രിമ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ പിന്‍വലിക്കാന്‍ അനുമതി തേടി റാണയുടെ പിതാവ് സുപ്രീം കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കോടതിയുടെ തീരുമാനം. 2013-ല്‍ ഒരു കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് വീണാണ് ഹരീഷ് റാണയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. അപകടത്തില്‍ തലച്ചോറിന് ഗുരുതരമായി പരിക്കേറ്റു. അന്നുമുതല്‍ അദ്ദേഹം കോമയിലാണ്. അതിജീവനത്തിനായി കൃത്രിമ ജീവന്‍ രക്ഷാ സംവിധാനത്തെയാണ് അദ്ദേഹം ആശ്രയിക്കുന്നത്.
വര്‍ഷങ്ങളോളം നീണ്ടുനിന്ന വൈദ്യചികിത്സയ്ക്ക് ശേഷവും ആരോഗ്യം വീണ്ടെടുക്കല്‍ സാധിക്കാത്തതിനെത്തുടര്‍ന്ന്, റാണയുടെ പിതാവ് മകന്റെ ജീവന്‍ നിലനിര്‍ത്താന്‍ നിഷ്‌ക്രിയ ദയാവധം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചു. ഏകദേശം 12 വര്‍ഷമായി റാണയുടെ അവസ് മാറ്റമില്ലാതെ തുടരുകയാണെന്ന് വാദിച്ചുകൊണ്ട് ജീവന്‍ നിലനിര്‍ത്തുന്ന വൈദ്യസഹായം പിന്‍വലിക്കാന്‍ അനുമതി തേടിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. തുടര്‍ന്ന് കുടുംബത്തിന്റെ സമ്മതത്തോടെ സാഹചരങ്ങള്‍ പൂര്‍ണമായും ബോധ്യപ്പെട്ട ശേഷമാണ് സുപ്രീം കോടതി വിധി പറഞ്ഞത്.
മാരകമായ അസുഖമോ സ്ഥിരമായി അബോധാവസ്ഥയിലോ ആയ ഒരു രോഗിയെ ജീവന്‍ നിലനിര്‍ത്തുന്ന വൈദ്യചികിത്സ തടഞ്ഞുവയ്ക്കുകയോ പിന്‍വലിക്കുകയോ ചെയ്തുകൊണ്ട് സ്വാഭാവികമായി മരിക്കാന്‍ അനുവദിക്കുന്നതിനുള്ള മനഃപൂര്‍വമായ തീരുമാനത്തെയാണ് നിഷ്‌ക്രിയ ദയാവധം എന്ന് പറയുന്നത്. വെന്റിലേറ്റര്‍ പിന്തുണ നീക്കം ചെയ്യുക, ചില സാഹചര്യങ്ങളില്‍ കൃത്രിമ ഭക്ഷണം നിര്‍ത്തുക, അല്ലെങ്കില്‍ രോഗമുക്തി അസാധ്യമാണെന്ന് കരുതുമ്പോള്‍ മറ്റ് ജീവന്‍ നിലനിര്‍ത്തുന്ന ഇടപെടലുകള്‍ നിര്‍ത്തുക എന്നിവ ഇതില്‍ ഉള്‍പ്പെടാം.