നിഹാല്‍ ചന്ദിനെതിരായ ലൈംഗിക ആരോപണം: പ്രധാനമന്ത്രി ഇടപെടുന്നു

വെള്ളി, 20 ജൂണ്‍ 2014 (15:33 IST)
ലൈംഗിക ആരോപണം നേരിടുന്ന കേന്ദ്രമന്ത്രി നിഹാല്‍ ചന്ദിനെതിരായ കേസില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു. ഈ വിഷയത്തില്‍ നിഹാല്‍ ചന്ദിനെതിരായ ആരോപണം വ്യക്തമായി പഠിച്ച് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍  പ്രധാനമന്ത്രി  മുതിര്‍ന്ന കേന്ദ്രമന്ത്രിയെ ചുമതലപ്പെടുത്തി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടി. എന്നാല്‍ നിഹാല്‍ ചന്ദ് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗുമായി രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു.

നേരത്തെ പ്രധാമന്ത്രി നരേന്ദ്രമോഡിയുമായി നിഹാൽ ചന്ദ് കൂടിക്കാഴ്ച്ച നടത്തിയെങ്കിലും വിഷയത്തില്‍ സ്ഥിരീകരണം നൽകാൻ ബിജെപി നേതൃത്വം തയ്യാറായില്ല. നിഹാൽ ചന്ദ് ഉൾപ്പെടെ 17 പേർക്കെതിരെ രാജസ്ഥാനിലെ മെട്രോപൊളിറ്റൻ കോടതയിൽ നേരത്തെ പുനപരിശോധന ഹർജി ഫയൽ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രാജസ്ഥാനിലെ ഒരു കീഴ്ക്കോടതി നിഹാൽ ചന്ദ് ഉൾപ്പെടെയുള്ളവർക്ക് സമൻസ് അയക്കുകയായിരുന്നു. ഓഗസ്റ്റ് 20-ന് കോടതിയിൽ നേരിട്ട് ഹാജരാകാണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.

രാജസ്ഥാൻ സ്വദേശിയായ ഇരുപതുകാരിയെ മയക്കുമരുന്ന് നൽകിയ ശേഷം നിഹൽ ചന്ദും തന്റെ ഭർത്താവും  ഉൾപ്പെട്ട 17 അംഗ സംഘം തന്നെ ലൈംഗികമായി പീ‌ഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതിയുടെ പരാതി. 2012ൽ  ഇതിന്റെ അന്വേഷണം പൊലീസ് അവസാനിപ്പിച്ചതായിരുന്നു. തുടർന്ന് നൽകിയ പുന:പരിശോധനാ ഹർജിയിലാണ് നിഹാൽ ചന്ദ് ഉൾപ്പെടെ 17 പേർക്ക് കോടതി സമൻസ് അയച്ചത്.

വെബ്ദുനിയ വായിക്കുക