ബലാത്സംഗം ചെയ്യുന്നതിന് മുമ്പ് മോണിക്കയെ പ്രതി മൂന്ന് പോണ്‍ വീഡിയോകള്‍ കാണിച്ചു

തിങ്കള്‍, 17 ഒക്‌ടോബര്‍ 2016 (18:51 IST)
സുഗന്ധദ്രവ്യ ഗവേഷക മോണിക്ക ഗുര്‍ഡയെ ബലാത്സംഗത്തിന് ശേഷം ബോധപൂര്‍വം  കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണസംഘം.

ബലാത്സംഗം ചെയ്യുന്നതിന് മുമ്പ് പ്രതി രാജ്‌കുമാര്‍ സിംഗ് അവരെ മൂന്ന് പോണ്‍ വീഡിയോകള്‍ കാണിച്ചിരുന്നു. മോണിക്കയുടെ ഫോണില്‍ തന്നെയാണ് ഇയാള്‍ ക്ലിപ്പ് കാണിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

ഗോവ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ നിന്നാണ് ഈ കാര്യം വ്യക്തമായത്. ഗോവ ഡിഐജി വിമന്‍ ഗുപ്‌തയുടെ നേതൃത്വത്തിലുള്ള സംഘമാണ് മോണിക്കയുടെ മരണത്തില്‍ അന്വേഷണം നടത്തുന്നത്.

മുന്‍ സെക്യൂരിറ്റി ജീവനക്കാരനായ സിംഗ് സെക്യൂരിറ്റി സൂപ്പര്‍ വൈസര്‍ എന്ന വ്യാജേനയാണ് മോണിക്കയുടെ ഫ്ലാറ്റില്‍ എത്തിയത്. വാതില്‍ തുറന്ന മോണിക്കയെ തള്ളിമാറ്റി സിംഗ് മുറിക്കുള്ളില്‍ പ്രവേശിക്കുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തി കിടപ്പ് മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോകുകയുമായിരുന്നു. തുടര്‍ന്ന് വീഡിയോ കാണിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു.

മോണിക്കയെ കൊലപ്പെടുത്തിയതിന് ശേഷം പേഴ്‌സില്‍ ഉണ്ടായിരുന്ന നാലായിരം രൂപയും മൊബൈല്‍ ഫോണും സിംഗ് കവരുകയുമായിരുന്നു. കേസില്‍ മറ്റ് പ്രതികള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഈ മാസം അഞ്ചിനാണ് മോണിക്ക ഗുര്‍ഡയെ ഗോവയിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.


വെബ്ദുനിയ വായിക്കുക