വെള്ളച്ചാട്ടത്തിന്റെ സമീപപ്രദേശത്ത് വെച്ചാണ് ശ്രീനന്ദയെ കാണാതാകുന്നത്. ശ്രീനന്ദയുടെ അച്ഛന്റെ സാന്നിധ്യത്തിലായിരുന്നു കർണാടക പൊലീസും സോക്കോ ടീമും ഫോറൻസിക് വിദഗ്ധരും ചേർന്ന് പരിശോധന നടത്തിയത്. ശ്രീനന്ദയുടെ മൃതദേഹം എങ്ങനെ ഇവിടെ എത്തി എന്നത് സംബന്ധിച്ചു ദുരൂഹതയുണ്ട്. അബദ്ധത്തിൽ വീണതാകാൻ സാധ്യതയെന്നായിരുന്നു പ്രാഥമിക വിലയിരുത്തൽ. എന്നാൽ കുടുംബം അത് സമ്മതിക്കുന്നില്ല. ആരെങ്കിലും അപായപ്പെടുത്തി ഈ പ്രദേശത്ത് കൊണ്ടുവന്നിട്ടതാകാമെന്നാണ് കുടുംബത്തിന്റെ ആരോപണം. ചെങ്കുത്തായ മലയുടെ ഉള്ളിലേക്കുള്ള ഒരു ഭാഗത്തായിരുന്നു മൃതദേഹം.