' ഞാൻ സച്ചിൻ സാറുമായി തുടർച്ചയായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. ഓസ്‌ട്രേലിയൻ പര്യടനത്തിൽ ഞാൻ പുറത്തിരിക്കുന്ന സമയം, ഒരു കളി പോലും ഞാൻ ഇറങ്ങിയിട്ടില്ല. എന്ത് മനോനിലയായിരിക്കണം എനിക്ക് ഉണ്ടാകേണ്ടത് എന്ന് ഞാൻ ചിന്തിച്ചു. ഈ സമയത്ത് ഞാൻ സച്ചിൻ സാറുമായി ബന്ധപ്പെട്ടു, ദീർഘമായ സംസാരങ്ങൾ ഉണ്ടായി. ഫൈനലിനു തലേന്നും അദ്ദേഹം എന്നെ വിളിച്ചു, എന്റെ മാനസികാവസ്ഥ എങ്ങനെയെന്ന് സച്ചിൻ സാർ അന്വേഷിച്ചു. അദ്ദേഹത്തെ പോലൊരു സാറിൽ നിന്ന് മാർഗനിർദേശം ലഭിച്ചാൽ അതിൽ കൂടുതൽ എന്ത് വേണം,' ഫൈനലിനു ശേഷം സഞ്ജു പറഞ്ഞു.