അന്വേഷണവുമായി രാഹുല്‍ സഹകരിക്കുന്നില്ലെന്ന് അന്വേഷണസംഘം കോടതി അറിയിച്ചു. പിടിച്ചെടുത്ത ലാപ്‌ടോപ്പിന്റെ പാസ്‌വേഡ് നല്‍കുന്നില്ലെന്നും മൊബൈല്‍ ഫോണും കൈമാറാന്‍ വിസമ്മതിക്കുകയാണെന്നും അന്വേഷണത്തിന് കസ്റ്റഡി അനിവാര്യമാണെന്നും പൊലീസ് അറിയിച്ചു. പൊലീസിന്റെ ആവശ്യം തിരുവനന്തപുരം അഡിഷണല്‍ സിജെഎം കോടതി അംഗീകരിക്കുകയായിരുന്നു.