ലോ അക്കാദമിക്ക് മുമ്പില്‍ ആത്മഹത്യാ ഭീഷണി; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശരീരത്ത് പെട്രോള്‍ ഒഴിച്ചു - സംഘർഷത്തിനിടെ കുഴഞ്ഞു വീണയാൾ മരിച്ചു

ചൊവ്വ, 7 ഫെബ്രുവരി 2017 (20:28 IST)
ലോ അക്കാദമി പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണ ആൾ മരിച്ചു. മണക്കാട് സ്വദേശി അബ്ദുൾ
ജബ്ബാർ (64) ആണ് കുഴഞ്ഞു വീണു മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം അക്കാഡമിക്കുമുന്നിലായിരുന്നു സംഭവം. സമരപ്പന്തലിന് മുന്നിലൂടെ പോകവെ അബ്‌ദുള്‍ ജബാർ സംഘർഷത്തിൽപ്പെടുകയും കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ലക്ഷ്‌മി നായരുടെ രാജി ആവശ്യപ്പെട്ട് മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ എബിവിപി പ്രവർത്തകനെ ഫയര്‍‌ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ താഴെയിറക്കുന്ന സമയത്ത് കോണ്‍ഗ്രസിന്റെ സമരപ്പന്തലിനു മുന്നിൽ ഒരാള്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. ഇയാള്‍ക്കു നേരെ ഫയര്‍‌ഫോഴ്‌സ് ജലപീരങ്കി ഉപയോഗിക്കുകയും ചെയ്‌തതോടെയാണ് സംഘര്‍ഷമുണ്ടായത്. ഇതിനിടെയില്‍പ്പെട്ട അബ്‌ദുള്‍ ജബാര്‍ കുഴഞ്ഞു വീണു. തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്.

നിരാഹാര സമരം നടത്തുന്ന കെ മുരളീധരന്‍ എംഎല്‍എയുടെ ജീവന്‍ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ്   കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വൈകീട്ട് 6.30 ഓടെ ശരീരത്തില്‍ പെട്രോളൊഴിച്ച് ആത്മഹത്യ മുഴക്കിയത്. യുവാവ് പെട്രോള്‍ ദേഹത്ത് ഒഴിച്ചതോടെ ഫയര്‍ഫോഴ്‌സ് അയാള്‍ക്കുനേരെ വെള്ളംചീറ്റി. വെള്ളം സമരപ്പന്തലിലേക്ക് വീണതോടെ പ്രവര്‍ത്തകര്‍ പ്രകോപിതരായി. ചിലര്‍ പൊലീസിന് നേരെ തിരിയുകയും ഫയര്‍‌ ഫോഴ്‌സ് വണ്ടിക്ക് നേരെ കല്ലെറിയുകയും ചെയ്‌തു. എന്നാല്‍, പ്രവര്‍ത്തകന്‍ പെട്രോള്‍ ശരീരത്ത് ഒഴിച്ചുവെന്നും അയാള്‍ തീ കൊളുത്താതിരിക്കാനാണ് ജപീരങ്കി ഉപയോഗിച്ചതെന്നും മനസിലായതോടെ പ്രവര്‍ത്തകര്‍ ശാന്തരായി.

മൂന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിയും എബിവിപി പ്രവര്‍ത്തകനുമായ ഷിമിതിനെയാണ് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് താഴെയിറക്കിയത്.

വെബ്ദുനിയ വായിക്കുക