എടപ്പാള്‍ പീഡനം: തിയേറ്റര്‍ ഉടമയെ അറസ്‌റ്റ് ചെയ്‌ത് ജാമ്യത്തില്‍ വിട്ടു - പൊലീസ് നടപടിക്കെതിരെ പ്രതിഷേധം

തിങ്കള്‍, 4 ജൂണ്‍ 2018 (15:38 IST)
എടപ്പാളിൽ പത്ത് വയസുകാരി തിയേറ്ററിൽ പീഡനത്തിന് ഇരയായ സംഭവത്തിൽ അറസ്‌റ്റിലായ തിയേറ്റർ ഉടമയ്‌ക്ക് ജാമ്യം. ഗോവിന്ദ തീയേറ്ററിന്റെ ഉടമസ്ഥൻ ഇസി സതീഷിനെയാണ് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത്.

പീഡനവിവരം യഥാസമയം പൊലീസിനെ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സതീഷിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കുറ്റവും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. പൊലീസിന്റെ ഈ നടപടിക്കെതിരെ പ്രതിഷേധം ശക്തമായതോടെയാണ് സതീഷിനെ ജാമ്യത്തില്‍ വിട്ടത്.

ഏപ്രില്‍ 18നാണ് എടപ്പാളിലെ തിയേറ്ററിനുള്ളില്‍ പത്തുവയസുകാരി പീഡിപ്പിക്കപ്പെട്ടത്. അമ്മയുടെ പിന്തുണയോടെ തൃത്താല കാങ്കുന്നത്ത് സ്വദേശിയായ മൊയ്തീൻകുട്ടിയാണ് പെണ്‍കുട്ടിയെ രണ്ടര മണിക്കൂറോളം പീഡിപ്പിച്ചത്.

തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ സതീഷ്​ചൈൽഡ് ലൈൻ അധികൃതർക്ക് കൈമാറിയതിനെത്തുടർന്നുചൈൽഡ് ലൈൻ പൊലീസിനു പരാതി നൽകുകായിരുന്നു. രണ്ട് തവണ പരാതി നൽകിയിട്ടും നടപടി ഉണ്ടാകാതിരുന്ന സംഭ​വം മാധ്യമങ്ങൾ വഴി പുറത്തറിഞ്ഞതോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പീഡന വിവരം പുറത്തുവിട്ട സതീഷിനെ വനിതാ കമ്മിഷൻ അടക്കമുള്ളവർ അഭിനന്ദിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍