നടി ആക്രമിക്കപ്പെട്ട കേസില്‍ ശിക്ഷാവിധി കാത്തിരിക്കുന്ന പ്രതികളില്‍ രണ്ട് പേര്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞു. രണ്ടാം പ്രതി മാര്‍ട്ടിനും ആറാം പ്രതി പ്രദീപുമാണ് കോടതിയില്‍ വാദം നടക്കുന്നതിനിടെ പൊട്ടിക്കരഞ്ഞത്. ഭാര്യയും കുട്ടികളും ഉണ്ടെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും ആവശ്യപ്പെട്ട് ജഡ്ജിക്കു മുന്നില്‍ ഇവര്‍ കരയുകയായിരുന്നു.