ഓപ്പണർമാരായ യശസ്വി ജയ്‌സ്വാൾ, വൈഭവ് സൂര്യവൻശി എന്നിവരാണ് രാജസ്ഥാനു കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. ജയ്‌സ്വാൾ 32 പന്തിൽ 10 ഫോറും നാല് സിക്‌സും സഹിതം 77 റൺസുമായി പുറത്താകാതെ നിന്നു. സൂര്യവൻശി 14 പന്തിൽ അഞ്ച് സിക്‌സും ഒരു ഫോറുമടക്കം 39 റൺസ് നേടി. നായകൻ റിയാൻ പരാഗ് 10 പന്തിൽ 20 റൺസെടുത്തു. മുംബൈയുടെ സ്റ്റാർ പേസറായ ജസ്പ്രിത് ബുംറ പോലും മൂന്ന് ഓവറിൽ 32 റൺസ് വഴങ്ങി.
മറുപടി ബാറ്റിങ്ങിൽ ഓപ്പണർമാരായ റയാൻ റിക്കൽട്ടൺ (എട്ട്), രോഹിത് ശർമ (അഞ്ച്), സൂര്യകുമാർ യാദവ് (ആറ്), ഹാർദിക് പാണ്ഡ്യ (ഒൻപത്) എന്നിവർ അമ്പേ നിരാശപ്പെടുത്തി. നമാൻ ധിർ (13 പന്തിൽ 25), ഷെർഫെയ്ൻ റതർഫോർഡ് (എട്ട് പന്തിൽ 25), തിലക് വർമ (10 പന്തിൽ 14) എന്നിവർ മാത്രമാണ് രണ്ടക്കം കണ്ടത്. നാന്ദ്രേ ബർഗർ, സന്ദീപ് ശർമ, രവി ബിഷ്‌ണോയ് എന്നിവർ രാജസ്ഥാനായി രണ്ട് വീതം വിക്കറ്റുകൾ നേടി. തുഷാർ ദേശ്പാണ്ഡെയ്ക്കും ജോഫ്ര ആർച്ചർക്കും ഓരോ വിക്കറ്റ്.