സാഹചര്യം ഗുരുതരം; ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ രാജ്യം വിടാനൊരുങ്ങുന്നു

ശനി, 18 ജൂണ്‍ 2016 (15:37 IST)
ഇസ്ലാമിക് സ്‌റ്റേറ്റ് (ഐ എസ്) ഭീകരര്‍ അടക്കമുള്ള ഭീകര സംഘടനകള്‍ ആക്രമവും ബലാത്സംഗവും രൂക്ഷമാക്കിയതോടെ ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ രാജ്യം വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. മൂന്നു മാസത്തിനിടെ മുപ്പതോളം ഹിന്ദുക്കള്‍ കൊല്ലപ്പെടുകയും നിരവധി പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയാകുകയും ചെയ്‌തതോടെയാണ് ഹിന്ദുക്കള്‍ രാജ്യം വിടാനൊരുങ്ങുന്നത്.

രാജ്യത്ത് മതന്യൂന പക്ഷങ്ങള്‍‌ക്ക് നേരെയുള്ള ആക്രമണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഹിന്ദുക്കള്‍ രാജ്യം വിടാനൊരുങ്ങുന്നത്. അക്രമികള്‍ ഹിന്ദുക്കളുടെ വീടുകള്‍ ആക്രമിച്ച് അഗ്നിക്ക് ഇരയാക്കുകയും പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും ചെയ്‌തതോടെയാണ് ഇവര്‍ രാജ്യം വിടാന്‍ ഒരുങ്ങുന്നത്.

ജമാ അത്ത് അല്‍ മുജാഹിദീനും ബംഗ്ലാദേശില്‍ പ്രവര്‍ത്തിക്കുന്ന ഐ എസ് ഭീകരരുമാണ് ഹിന്ദുക്കള്‍ക്ക് നേരെ ആക്രമണം നടത്തുന്നത്. ഇവര്‍ക്കു പുറമെ തീവ്ര മുസ്‌ലിം നിലപാടുകള്‍ ഉള്ളവരും ചില സംഘടനകളും ഹിന്ദുക്കള്‍ക്ക് നേരെ ആക്രമണം നടത്തുകയാണ്.

വെബ്ദുനിയ വായിക്കുക