കടം വാങ്ങിയ പണം നല്‍കാന്‍ വൈകി; പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി വാട്ടർടാങ്കിൽ ഉപേക്ഷിച്ചു!

ചൊവ്വ, 19 മാര്‍ച്ച് 2019 (10:15 IST)
കടം വാങ്ങിയ പണം തിരിച്ചു നൽകിയില്ലെന്നാരോപിച്ച് നാലു വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കന്യാകുമാരിക്ക് സമീപം ആരോഗ്യപുരത്താണ് നാടിനെ നടുക്കിയ സംഭവം. കെപിൻരാജ് - ശരണ്യ ദമ്പതികളുടെ മകൻ റെയ്‌നയാണ് കൊല്ലപ്പെട്ടത്.

കെപിൻ രാജിന്റെ അമ്മയുടെ സഹോദരനായ അന്തോണി സ്വാമിയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി വാട്ടർടാങ്കിൽ ഉപേക്ഷിച്ചത്. സംഭവശേഷം ഇയാൾ ഒളിവിലാണ്.

കെപിൻരാജ് അന്തോണിയുടെ കൈയിൽ നിന്ന് ഒരു ലക്ഷം രൂപ കടം വാങ്ങിയിരുന്നു. വാങ്ങിയ പണം മുഴുവൻ തിരിച്ചുനൽകിയില്ലെന്നാരോപിച്ച് ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. പണം ലഭിക്കാത്തതിനെ തുടര്‍ന്ന് അന്തോണി കുട്ടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. മുഴുവന്‍ തുകയും നല്‍കിയാല്‍ കുട്ടിയെ തിരികെ എത്തിക്കാമെന്നും ഇയാള്‍ കെപിനെ അറിയിച്ചു.

കെപിന്‍ വിവരം പൊലീസിനെ അറിയിച്ചതോടെ അന്തോണി കുട്ടിയെ കൊലപ്പെടുത്തി സമീപത്തെ വാട്ടർടാങ്കിൽ ഉപേക്ഷിക്കുകയായിരുന്നു. അന്തോണിയെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍