അന്യജാതിക്കാരനെ പ്രണയിച്ച മകളെ പിതാവ് ശ്വാസം മുട്ടിച്ച് കൊന്നു

ചൊവ്വ, 5 ഫെബ്രുവരി 2019 (10:54 IST)
അന്യജാതിക്കാരനെ പ്രണയിച്ചതിന്റെ പേരിൽ പിതാവ് മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലാണ് സംഭവം. രണ്ടാം വർഷ ബിരുദ വിദ്യാർഥിയായ വിദ്യാ വൈഷ്‌ണവിയാണ് (20) കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ പിതാവ് വെങ്കാ റെഡ്ഢിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

തിങ്കളാഴ്‌ച പുലര്‍ച്ചെയാണ് കൊല നടന്നത്. സഹപാഠിയും ഗ്രാമത്തിലെ താഴ്‌ന്ന ജാതിക്കാരനുമായ യുവാവുമായി  വൈഷ്‌ണവി പ്രണയത്തിലായിരുന്നു. ബന്ധം മുന്നോട്ട് കൊണ്ടു പോകുന്നതില്‍ റെഡ്ഡി മകളെ എതിര്‍പ്പ് അറിയിച്ചിരുന്നു.

എതിര്‍പ്പുകള്‍ ശക്തമായിട്ടും പ്രണയത്തില്‍ നിന്നും പിന്മാറാന്‍ മകള്‍ തയ്യാറായിരുന്നില്ല. വൈഷ്‌ണവി യുവാവിനൊപ്പം ഒളിച്ചോടി പോയി വിവാഹം കഴിക്കുമെന്ന ഭയം ശക്തമായതോടെ മകളെ റെഡ്ഡി കൊലപ്പെടുത്തുകയായിരുന്നു.

അന്വേഷണം നടക്കുകയാണെന്നും ഫേറൻസിക് റിപ്പോർട്ട് വന്ന ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. വൈഷ്‌ണവിയും യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും റെഡ്ഡി ഈ ബന്ധത്തെ എതിര്‍ത്തിരുന്നതായും പൊലീസ് കണ്ടെത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍