"മമ്മൂക്ക വളരെ നീതി പുലര്‍ത്തിയ കഥാപാത്രമായിരുന്നു വാള്‍ട്ടറിന്റേത്, ആകാംഷയുള്ള കഥാപാത്രത്തെയാണ് അദ്ദേഹം സിനിമയിൽ ചെയ്തിരിക്കുന്നത്. ആ ആകാംഷ തന്നെയാണ് അത് ചെയ്യാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതും. ഫോര്‍ട്ട് കൊച്ചിയില്‍ തന്നെ പലതരം ഡയലക്ട്‌സ് ഉണ്ട്. അതില്‍ മമ്മൂക്ക് പറഞ്ഞ സ്ലാങ് നമുക്ക് അധികം കേട്ട് പരിചയമില്ല, അതുകൊണ്ടാണ് അത്തരത്തിലൊരു റിയാക്ഷന്‍ വന്നത്...
വിമര്‍ശനങ്ങള്‍ വരും, അത് സാധാരണയാണ്, അതിനെ ആ സെന്‍സില്‍ മാത്രം എടുത്താല്‍ മതി. എന്നുവെച്ച് പടം മോശമാണെന്ന് ആരും പറഞ്ഞിട്ടില്ല. മമ്മൂക്ക വരുന്ന രംഗങ്ങള്‍ തീയറ്ററുകളില്‍ വലിയ ഇംപാക്ടുകളാണ് ഉണ്ടാക്കുന്നത്. അതാണ് അദ്ദേഹത്തിന്റെ പവറ്, മാത്രമല്ല പത്മഭൂഷണ്‍ മമ്മൂട്ടിയെ വിമര്‍ശിക്കാൻ നമ്മളാരാണ്?"- വിശാഖ് പറഞ്ഞു.