യുപിയിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടി മരിച്ചു

ചൊവ്വ, 29 സെപ്‌റ്റംബര്‍ 2020 (10:27 IST)
ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പെൺക്കുട്ടി മരിച്ചു. ഡൽഹി എയിംസിൽ ചികിത്സയിലിരിയ്ക്കെയാണ് മരണം. സ്ഥിതി അതീവ ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ കഴിഞ്ഞ ദിവസമാണ് ദൽഹി എയിംസിൽ പ്രവേശിപിച്ചത്. സെപ്തംബര്‍ 14 നായിരുന്നു യുപിയിലെ ഹത്‌റാസ് ജില്ലയില്‍ വെച്ച്‌ പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിന് ഇരയായത്. 
 
കന്നുകാലികള്‍ക്ക് പുല്ലുപറിക്കാന്‍ പോയ 19 കാരിയെ നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പീഡനം ചെറുത്ത പെണ്‍കുട്ടിയുടെ കഴുത്തില്‍ ദുപ്പട്ട ഉപയോഗിച്ച് മുറുക്കിയുള്ള ആക്രമണത്തിൽ നട്ടെല്ലിനും കഴുത്തിനും ഗുരുതരമായി പരുക്കേറ്റിരുന്നു. ബലാത്സംഗത്തിന് ശേഷം പെൺകുട്ടിയുടെ നാവു അക്രമികൾ മുറിച്ചുമാറ്റി. പെൺകുട്ടിയുടെ കൈകാലുകൾ തളർന്നിരുന്നു. സംഭവത്തില്‍ നാലുപേര്‍ പൊലീസ് പിടിയിലായിട്ടുണ്ട്. രാമു, സന്ദീപ്, ഇയാളുടെ അമ്മാവന്‍ രവി, സുഹൃത്ത് ലവ് കുഷ് എന്നിവരാണ് പൊലീസ് പിടിയിലായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍