പ്രണയം നിഷേധിച്ചു, 18കാരിയെയും അമ്മയെയും ക്രൂരമായി കൊലപ്പെടുത്തി യുവാവ്

തിങ്കള്‍, 14 ഒക്‌ടോബര്‍ 2019 (16:42 IST)
പ്രണയം നിഷേധിച്ചതിന് കൗമാരക്കാരിയെയും അമ്മയെയും കൊലപ്പെടുത്തി യുവാവ്. ഉത്തർപ്രദേശിലെ അസംഗഢിലാണ് സംഭവം ഉണ്ടായത്. 18കാരിയായ ഗസലയും അമ്മ നൂറാനുമാണ് കൊല്ലപ്പെട്ടത്. നൂറാനിന്റെ ഭർത്താവ് ദുബായിൽ ജോലി ചെയ്തുവരികയാണ്. സംഭവത്തിൽ പ്രദേശവാസിയായ ശുഭം വിശ്വകർമയെ പൊലീസ് പിടികൂടി.  
  
അസംഖഢിലെ രണ്ട് വ്യത്യസ്ഥ കൃഷ്ടിയിടങ്ങളിലാണ് അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ കിടന്നിരുന്നത്. 24കാരനായ ശുഭം വിശ്വകർമ ഇവരുടെ വീട്ടിലെ നിത്യ സന്ദർശകനായിരുന്നു. ഗസലയോട് ശുഭം പ്രണയാഭ്യർത്ഥന ണടത്തുകായും പെൺകുട്ടി ഇത് നിഷേധിക്കുകയും ചെയ്തതാണ് കൊലപാതകങ്ങളിലേക്ക് നയിച്ച കാരണം. പ്രണയാഭ്യർത്ഥന നടത്തിയതോടെ ഗസല ശുഭം വിശ്വകാർമയുമായി അകലം പാലിച്ചിരുന്നു. സംഭവദിവസം ശുഭം വീട്ടിൽ വരുന്നത് നൂറാൻ തടയുകയും ചെയ്തു. 
 
തുടർന്ന് മക്കളെ ഒരു മുറിയിൽ കിടത്തിയ ശേഷം നൂറാൻ വീടിന് പുറത്ത് ഉറങ്ങുകയായിരുന്നു. ഇതിൽ കലിപൂണ്ട ശുഭം നൂറാനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കൃഷിയിടത്തിൽ ഉപേക്ഷിച്ചു. ശേഷം തിരികെയെത്തിയ പ്രതി വീട്ടിൽ അതിക്രമിച്ചു കയറി ഗസലയെയും കൊലപ്പെടുത്തി. ഗസലയുടെ മൃതദേഫം തൊട്ടടുത്ത ഗ്രാമത്തിലെ കൃഷിയിടത്തിലാണ് ഉപേക്ഷിച്ചത്. അടുത്ത ദിവസം രാവിലെ പ്രദേശവാസികളാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍