ജീവിതത്തിലേക്ക് മടങ്ങിവന്ന് ബാലഭാസ്‌കറിന്റെ ഭാര്യ; ലക്ഷ്മി ആശുപത്രി വിട്ടു - ചികിത്സ തുടരും

ബുധന്‍, 31 ഒക്‌ടോബര്‍ 2018 (18:55 IST)
കാറപകടത്തിൽ അന്തരിച്ച വയലിനിസ്‌റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയെ ആശുപത്രിയിൽ നിന്ന് ഡിസ്ച്ചാർജ് ചെയ്തു. പരിക്കുകള്‍ ഭേദമായതിനെ തുടര്‍ന്നാണ് ആശുപത്രിവാസം അവസാനിപ്പിച്ചത്.

ലക്ഷ്മിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും വലത് കാലിലെ പരിക്ക് ഭേദമായാൽ പൂർണ ആരോഗ്യവതിയാകുമെന്നും ഡോക്ടർമാർ വ്യക്തമാക്കി.

ലക്ഷമിയുടെ വലത് കാലിലെ പരിക്ക് ദേദമാകാത്തതിനാല്‍ നടക്കുന്നതിന് കുറച്ച് ബുദ്ധിമുട്ടുണ്ട്. ഭക്ഷണം കഴിക്കുന്നതിനും സംസാരിക്കുന്നതിലും പ്രശ്‌നമില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ലക്ഷ്മിയുടെ ആന്തരിക അവയവങ്ങള്‍ക്കാണ് അപകടകരമാം വിധം പരിക്കേറ്റിരുന്നത്. ശരീരത്തിന്റെ പല ഭാഗത്തും മുറിവുകളുണ്ടായിരുന്നു. ഇവയെല്ലാം ഭേദപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ സെപ്‌തംബര്‍ 25നാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ ബാലഭാസ്കറിന്റെ മകൾ തേജസ്വിനി ബാല മരിച്ചു. ഗുരുതരമായി പരുക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന ബാലഭാസ്കർ ഒക്ടോബർ രണ്ടിനു പുലർച്ചെയാണു മരണത്തിനു കീഴടങ്ങിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍