അമ്മൂമ്മയും ചെറുമകളും മൂവാറ്റുപുഴയിൽ മുങ്ങിമരിച്ചു

എ കെ ജെ അയ്യർ

ശനി, 6 ഏപ്രില്‍ 2024 (16:35 IST)
എറണാകുളം: മൂവാറ്റുപുഴയിൽ കുളിക്കാനിറങ്ങിയ അമ്മൂമ്മയും കൊച്ചുമകളും മുങ്ങിമരിച്ചു. കിഴക്കേക്കുടി ആമിന (60), കൊച്ചുമകൾ ഫർഹാ ഫാത്തിമ (12) എന്നിവരാണ് മുങ്ങിമരിച്ചത്. ഇവർക്കൊപ്പം കുളിക്കാനിറങ്ങിയ ഫർഹായുടെ സഹോദരി ഫന ഫാത്തിമയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
 
 ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം. സ്ഥലപരിചയമുള്ളതും സ്ഥിരമായി ഇവർ കുളിക്കാൻ ഇറങ്ങുന്നതുമായ ആറ്റിലെ രണ്ടാർകര നേടിയാന്മല കടവിലായിരുന്നു അപകടം ഉണ്ടായത്. അടുത്തുണ്ടായിരുന്ന ചില സ്ത്രീകളാണ് വിവരം സമീപത്തു പെയിന്റിംഗ് ജോലി ചെയ്തുകൊണ്ടിരുന്നവരെ അറിയിച്ചത്. ഇവർ ഓടിയെത്തി ആമിനയെയും കൊച്ചുമകളെയും പുഴയിൽ നിന്ന് പുറത്തെടുത്തു.
 
എന്നാൽ ഇവർക്കൊപ്പം മറ്റൊരു കുട്ടി കൂടി ഉണ്ടെന്ന് ആദ്യം അറിഞ്ഞിരുന്നില്ല. വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോഴാണ് മൂന്നു പേരാണ് കുളിക്കാൻ പോയതെന്ന് അറിഞ്ഞത്. ഉടൻ തന്നെ അഗ്നിശമന സേനയെ വിവരം അറിയിക്കുകയും അവർ എത്തി ആ കുട്ടിയേയും രക്ഷപ്പെടുത്തി കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുടെ സ്ഥിതി ഗുരുതരാവസ്ഥയിലാണെന്നും വെന്റിലേറ്ററിലാണെന്നുമാണ് റിപ്പോർട്ട്.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍