വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്; മുൻ രഞ്ജി ടീം നായകൻ രോഹൻ പ്രേമിനെ ജോലിയിൽനിന്നു പുറത്താക്കി - ജാമ്യമില്ലാ വകുപ്പുപ്രകാരം പൊലീസ് കേസെടുത്തു

വ്യാഴം, 29 മാര്‍ച്ച് 2018 (19:44 IST)
കേരളാ രഞ്ജി ടീം മുൻ നായകൻ രോഹൻ പ്രേമിനെ ജോലിയിൽനിന്നു പുറത്താക്കി. വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിയിൽ പ്രവേശിച്ചത് കണ്ടെത്തയതിനെ തുടർന്നാണ് നടപടി. അക്കൗണ്ടന്റ്സ് ജനറൽ ഓഫീസിലെ ഓഡിറ്റർ ജോലിയിൽ നിന്നാണ് രോഹനെ പുറത്താക്കിയത്. 
 
അക്കൗണ്ടന്‍റസ് ജനറൽ ഓഫീസിൽ ഓഡിറ്ററായി നിയമനം ലഭിക്കാന്‍ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നല്‍കിയതിനെ തുടര്‍ന്ന് രണ്ടുമാസംമുമ്പു പിരിച്ചുവിട്ടിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത്. 
 
ബിരുദം അടിസ്ഥാന യോഗ്യതവേണ്ട ഈ തസ്തികയ്ക്കായി ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലെ ഒരു സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദ സര്‍ട്ടിഫിക്കറ്റാണു റോഹന്‍ നല്‍കിയിരുന്നത്. 
 
സര്‍ട്ടിഫിക്കറ്റിന്റെ നിജസ്ഥിതി അറിയാന്‍ എജീസ് ഓഫിസ് അധികൃതര്‍ അന്വേഷിച്ചപ്പോഴാണു സര്‍ട്ടിഫിക്കറ്റ് വ്യാജമെന്നു വ്യക്തമായത്. തുടര്‍ന്നു റോഹനെ പിരിച്ചുവിടുകയും ഏജീസ് ഓഫീസ് കേസ് നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു. 
 
വ്യാജരേഖ ചമച്ചു, വഞ്ചന നടത്തി എന്നീ കുറ്റങ്ങള്‍ ചുമത്തി രോഹനെതിരെ കന്റോണ്‍‌ മെന്‍റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസ്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍