സംസ്ഥാനത്തെ 2,971 കേന്ദ്രങ്ങളിലായി 4,27,105 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഗള്‍ഫ് മേഖലയിലും ലക്ഷദ്വീപിലും പരീക്ഷാ കേന്ദ്രങ്ങള്‍ ഒരുക്കിയിരുന്നു. പരീക്ഷകള്‍ പൂര്‍ത്തിയാകുന്നതോടെ ഏപ്രില്‍ 16 മുതല്‍ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണ്ണയം ആരംഭിക്കും. സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി അയ്യായിരത്തോളം അധ്യാപകരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്.