കാത്തയ്ക്ക് കേരളം വിടചൊല്ലി

വെള്ളി, 3 ജൂണ്‍ 2011 (11:27 IST)
PRO
മഹാനായ എഴുത്തുകാരന്റെ സഹധര്‍മ്മിണിക്ക് കേരളം വിടചൊല്ലി. വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെ തകഴി ശിവശങ്കരപ്പിള്ളയുടെ ഭാര്യ കാത്ത എന്ന കമലാക്ഷിയമ്മയുടെ ശവസംസ്കാര ചടങ്ങുകള്‍ ശങ്കരമംഗലത്ത് നടന്നു.

പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് കാത്തയ്ക്ക് കേരളം വിട നല്‍കിയത്. തകഴിയുടെ അന്ത്യ വിശ്രമസ്ഥലമായ തകഴി സ്മൃതിമണ്ഡപത്തിനു സമീപമാണ് കാത്തയ്ക്കും അന്ത്യ വിശ്രമ സ്ഥലമൊരുങ്ങിയത്. മഴകാരണം നേരത്തെ തീരുമാനിച്ചതിലും വൈകിയാണ് ചടങ്ങുകള്‍ തുടങ്ങിയത്. മകന്‍ ഡോ.ബാലകൃഷ്‌ണനാണ് ചിതയ്‌ക്ക് തീകൊളുത്തിയത്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സ്‌പീക്കര്‍ ജി.കാര്‍ത്തികേയന്‍, മന്ത്രിമാരായ ജയലക്ഷ്‌മി, കെ.സി ജോസഫ്‌, കേന്ദ്രമന്ത്രി കെ.സി വേണുഗോപാല്‍, മുന്‍മന്ത്രി ജി സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്‌ എം.പി തുടങ്ങിയവര്‍ കാത്തയ്‌ക്ക് ആദരാഞ്‌ജലി അര്‍പ്പിച്ചു.

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ കാരണം ബുധനാഴ്ച തിരുവല്ലയിലെ ആശുപത്രിയില്‍ വച്ചാണ് കാത്ത നിര്യാതയായത്.

വെബ്ദുനിയ വായിക്കുക