പരസ്പരം കാണാതെ ഒരു വർഷത്തോളം ഫോണിൽ സംസാരിച്ചു, കണ്ടപ്പോൾ ഒഴിവാക്കി; പ്രദീപിനെതിരെ ദയ അശ്വതി

ചിപ്പി പീലിപ്പോസ്

ചൊവ്വ, 4 ഫെബ്രുവരി 2020 (12:37 IST)
ഓരോ ആഴ്ചകൾ കഴിയും തോറും ബിഗ് ബോസ് കളികൾ വേറെ ലെവലിലേക്ക് മാറുകയാണ്. വ്യത്യസ്ത രീതിയിലുള്ള നോമിനേഷനൊക്കെയാണ് മാറുകയാണ് കളികൾ. ഈ ആഴ്ചത്തെ എലിമിനേഷനായുള്ള നോമിനേഷനിൽ 5 പേരാണുള്ളത്. വീണ, പ്രദീപ്, രേഷ്മ, ജസ്ല, ദയ അശ്വതി എന്നിവരാണ്. ഇതിൽ ദയയുടെ വെളിപ്പെടുത്തൽ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. 
 
പ്രദീപ് ചന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി ദയ അശ്വതി. അടുത്ത പരിചയം ഉണ്ടായിട്ടും തന്നെ അറിയില്ലെന്ന് പ്രദീപ് പറഞ്ഞു. ഇതാണ് പേര് പറയാൻ തന്നെ പ്രേരിപ്പിച്ചതെന്നും ദയ എവിക്ഷനിൽ പറഞ്ഞു.
 
‘ബിഗ് ബോസിലേക്ക് വരുന്നതിനു മുന്നേ എനിക്ക് പ്രദീപേട്ടനെ അറിയാം. 25 വയസുള്ള സമയത്ത് എനിക്ക് പ്രദീപേട്ടനെ അറിയാം. അന്ന് ഞാൻ കോട്ടയത്ത് കമ്പ്യൂട്ടർ കോഴ്സ് പഠിക്കുകയായിരുന്നു. ഫോട്ടോഷോപ്പ്, പെയിന്റ് എന്നീ കോഴ്സുകളായിരുന്നു താൻ അവിടെ പഠിച്ചത്. അന്ന് ഞാൻ ചങ്ങനാശ്ശേരിയിൽ വീട്ട് ജോലിയ്ക്കും പോയിരുന്നു. അവിടെ വെച്ചാണ് പ്രദീപേട്ടനെ പരിചയപ്പെടുന്നത്.’
 
‘ഒരു വർഷത്തോളം ഞങ്ങൾ ഫോണിൽ സംസാരിച്ചു. തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി. എന്നെ കണ്ടപ്പോൾ സൌന്ദര്യക്കുറവ് കൊണ്ടോ അല്ലെങ്കിൽ എന്നിലുള്ള പൈസയുടെ കുറവ് കൊണ്ടോ അല്ലെങ്കിൽ വിദ്യാഭ്യാസത്തിന്റെ കുറവ് കൊണ്ടോ എന്താണെന്നറിയില്ല, ഞാൻ വലിയൊരു നടനാണ്. എന്റടുത്ത് നിൽക്കാൻ പോലും നിനക്ക് പറ്റില്ല, ആൾക്കാര് പലതും പറഞ്ഞുണ്ടാക്കും എന്ന് പറഞ്ഞു.‘
 
‘ഞാനിവിടെ വന്ന് കഴിഞ്ഞിട്ട് എന്നെ അറിയുമെന്ന ഭാവം പോലും കാണിച്ചില്ല. രണ്ട് ആറ്റം ബോംബ് ആണ് ഇവിടെ വന്നത് എന്ന് വരെ മറ്റുള്ളവരോട് ആദ്യം തന്നെ പെർമിഷൻ എടുത്ത് സംസാരിച്ച ഒരു വ്യക്തി ആണ്. ഇത് മനസിൽ തന്നെ വെയ്ക്കാം എന്നായിരുന്നു വിചാരിച്ചത്. എന്റെ പിടുത്തം വിട്ടിട്ടാണ് ഇപ്പോൾ പറഞ്ഞത്.’ - എന്നായിരുന്നു ദയ അശ്വതി നോമിനേഷൻ റൌണ്ടിൽ പ്രദീപിനെ കുറിച്ച് പറഞ്ഞത്.  
 
വാരാന്ത്യം എപ്പസോഡിൽ എത്തിയ മോഹൻലാൽ ദയയോട് ബിഗ് ബോസ് ഹൗസിലെ ഏറ്റവും ഇഷ്ടപ്പെട്ട ആളേയും ഇഷ്ടപ്പെടാത്ത ആളേയും നിർദ്ദേശിക്കാൻ പറഞ്ഞിരുന്നു. ഇഷ്ടമുളള ആളായി രജിത് കുമാറിന്റെ പേര് നിർദ്ദേശിച്ചപ്പോൾ ഇഷ്ടമില്ലാത്ത ആളായി പ്രദീപ് ചന്ദ്രന്റെ പേരായിരുന്നു ദയ പറഞ്ഞത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍